Monday, June 6, 2011

ഭീകരതയുടെ സംഘപരിവാരം (കടപ്പാട്:തേജസ്‌ ദിനപത്രം)

അങ്ങനെ ദുര്‍മുഖമുള്ള യാഥാര്‍ഥ്യങ്ങള്‍ ഓരോന്നായി പുറത്തുവരുകയാണ്. രാജ്യത്തെങ്ങും വ്യവസ്ഥാപിതമായി ബോംബ്‌സ്‌ഫോടനങ്ങള്‍ നടത്തി നൂറുകണക്കിന് ആളുകളെ കൊലചെയ്യുകയും ആയിരക്കണക്കിന് ആളുകളെ അംഗവിഹീനരാക്കുകയും ചെയ്തവരൊക്കെ നാഗ്പൂരിലെ ആര്‍.എസ്.എസ് ആസ്ഥാനത്തുനിന്നു പരമതവിരോധം കോരിക്കുടിക്കുകയും അതോടൊപ്പം വിധ്വംസകപ്രവര്‍ത്തനങ്ങളില്‍ ഉന്നത പരിശീലനം നേടുകയും ചെയ്തവരാണെന്ന വസ്തുതയാണ് അനുദിനം അനാവരണം ചെയ്യപ്പെടുന്നത്. ഒരു കള്ളം ആയിരം തവണ ആവര്‍ത്തിക്കുമ്പോള്‍ അത് സത്യമാകുന്നു എന്നാ ഫാസിസ്റ്റ്‌ തത്വം ഊതിപ്പെരുപ്പിച്ച മുസ്ലിം ഭീകരതയെന്ന പ്രഹെളികക്ക് പിന്നിലെ യാഥാര്‍ത്യങ്ങള്‍

ഭീകരതയുടെ സംഘപരിവാരം

2008 മെയ് 13. ജയ്പൂര്‍ സ്‌ഫോടനം നടന്നു മണിക്കൂറുകള്‍ക്കകം ഡല്‍ഹി നോര്‍ത്ത് ബ്ലോക്കില്‍ ആഭ്യന്തരമന്ത്രാലയത്തിന്റെ ബ്രീഫിങ് നടക്കുന്നു. ആഭ്യന്തര സഹമന്ത്രി ശ്രീപ്രകാശ് ജയ്‌സ്‌വാളിന്റെ മുഖത്ത് സമ്മര്‍ദ്ദങ്ങളുടെ ഭാരം. എവിടെയും തൊടാതെയുള്ള വിശദീകരണങ്ങള്‍ക്കിടെ മാധ്യമപ്രവര്‍ത്തകരുടെ കുത്തിക്കുത്തിയുള്ള ചോദ്യങ്ങള്‍ക്കു മുന്നില്‍ ജയ്‌സ്‌വാളിനു പതര്‍ച്ച. ആരാണു സ്‌ഫോടനം നടത്തിയതെന്ന മാധ്യമങ്ങളുടെ ചോദ്യത്തിനു മറുപടി വന്നു. ഇതിനു പിന്നില്‍ വിദേശ കരങ്ങളുണ്ട്. ലശ്കറെ ത്വയ്യിബയുടെ ഇന്ത്യന്‍ പതിപ്പായ ഇന്ത്യന്‍ മുജാഹിദീനാണു പിന്നില്‍. സ്‌ഫോടനം നടന്ന് രണേ്ടാ മൂന്നോ മണിക്കൂറുകള്‍ക്കകം സൂചനകളുടെ പോലും അടിസ്ഥാനമില്ലാതെ ശ്രീപ്രകാശ് ജയ്‌സ്‌വാള്‍ നടത്തിയ പ്രഖ്യാപനത്തിന്റെ യുക്തിരാഹിത്യം ചോദ്യംചെയ്യപ്പെട്ടില്ല. മുന്‍വിധികളും ഊഹങ്ങളുമായിരുന്നു സ്‌ഫോടനക്കേസുകളില്‍ അന്വേഷണ ഉദ്യോഗസ്ഥരെയും മാധ്യമങ്ങളെയും നയിച്ചിരുന്നത്. ജയ്‌സ്‌വാളിന്റെ കണക്കില്‍ മരണസംഖ്യപോലും പൂര്‍ണമായിരുന്നില്ല.

രണ്ടു വര്‍ഷങ്ങള്‍ക്കു ശേഷവും പരിഹരിക്കപ്പെടാത്ത കേസുകളുടെ പട്ടികയില്‍ 63 ജീവന്‍ പൊലിഞ്ഞ ജയ്പൂര്‍ കേസുണ്ട്. മലേഗാവില്‍ രണ്ടു തവണ, നന്ദേഡ്, മൊഡാസ, സംജോദാ എക്‌സ്പ്രസ്, ഹൈദരാബാദ് മക്കാ മസ്ജിദ്, ജയ്പൂര്‍, ഡല്‍ഹി ജുമാമസ്ജിദ്, വരാണസി... ഹിന്ദുത്വര്‍ നടത്തിയ സ്‌ഫോടനങ്ങളുടെ നിര നീണ്ടതാണ്. ഓരോ സ്‌ഫോടനങ്ങള്‍ക്കു ശേഷവും മുസ്‌ലിം ഭീകരതയുമായി ബന്ധപ്പെടുത്തി പോലിസ് കഥമെനയുമ്പോള്‍ മുംബൈ ആന്റി ടെററിസം സ്‌ക്വാഡിന്റെ തലവനായിരുന്ന ഹേമന്ദ് കര്‍ക്കരെയുടെ കേസ് ഡയറിയില്‍ എല്ലാമുണ്ടായിരുന്നു. 'ഹൈദരാബാദിലെ മസ്ജിദിലും മറ്റുള്ള പള്ളികളിലും സ്‌ഫോടനം നടത്തിയത് ഐ.എസ്.ഐ ഒന്നുമല്ല. അത് നമ്മുടെ ആളുകള്‍ ചെയ്തതാണ്' അഭിനവ് ഭാരതിന്റെ യോഗത്തില്‍ മേജര്‍ രമേശ് ഉപാധ്യായ പറയുന്നത് കര്‍ക്കരെയുടെ കേസ് ഡയറിയിലുണ്ട്. ഇതിന്റെ ഓഡിയോ ടേപ്പുമുണ്ട്. 2002ല്‍ ഗുജറാത്തിലെ വംശഹത്യമുതല്‍ തുടങ്ങുന്ന ഹിന്ദുത്വ ഗൂഢാലോചനയുടെ ഭീകരമുഖമാണ് കര്‍ക്കരെ തുറന്നുകാട്ടിയത്. എന്നിട്ടും എന്തിനായിരുന്നു ഭീകരരെത്തേടി പോലിസ് മുംബൈയിലെയും ഇന്‍ഡോറിലെയും മുസ്‌ലിം ഗല്ലികളിലേക്കു പടനയിച്ചതെന്ന ചോദ്യം ബാക്കിയാണ്. ഭീകരതയെ സംബന്ധിച്ചു പരമ്പരാഗത സങ്കല്‍പ്പങ്ങള്‍ തങ്ങളെ വഴിതെറ്റിച്ചുവെന്ന് ആര്‍.എസ്.എസുമായി ബന്ധമുള്ള മഹാരാഷ്ട്ര എ.ടി.എസ് മുന്‍ തലവന്‍ കെ പി രഘുവംശി കുമ്പസാരിക്കുന്നു.

ഒരു മുസ്‌ലിമിനേ ഭീകരനാവാന്‍ കഴിയൂ എന്ന ഹിന്ദു മധ്യവര്‍ഗത്തിന്റെ പരമ്പരാഗത ചിന്തയായിരിക്കണമിത്. അല്ലെങ്കില്‍ ഒരു ഹിന്ദുവിന് ഭീകരനാവാന്‍ കഴിയില്ലെന്ന ഹിന്ദുത്വരുടെ ദിവ്യവചനമായിരിക്കണം. മഹാരാഷ്ട്രയിലെ സ്‌ഫോടനക്കേസുകളില്‍ രഘുവംശിക്കോ, മക്കാമസ്ജിദ് സ്‌ഫോടനക്കേസില്‍ ഹൈദരാബാദ് പോലിസിനോ തെറ്റു പറ്റിയത് പോവട്ടെ. രാജ്യസുരക്ഷയ്ക്കായി ജാഗരൂകരായി നിന്ന ഇന്റലിജന്‍സ് വിഭാഗം തങ്ങള്‍ക്കു ചുറ്റും മണല്‍ക്കൂനപോലെ ഉയര്‍ന്നുനില്‍ക്കുന്ന ഹിന്ദുത്വ ഭീകരതയെ കണ്ടില്ലെന്നു പറഞ്ഞാല്‍ അതു വിശ്വസിക്കാമോ. പ്രതികളുടെ അന്താരാഷ്ട്ര ബന്ധങ്ങളെ അവര്‍ കണ്ടില്ലെന്നുണേ്ടാ. ദയാനന്ദ് പാണ്ഡെയുടെ ടാപ്‌ടോപ്പില്‍ നിന്നു മലേഗാവ് കേസന്വേഷണത്തിനിടെ കര്‍ക്കരെ കണെ്ടടുത്ത 37 ഓഡിയോ ടേപ്പുകളിലൊന്നിലെ ഒരു ചെറിയ ഭാഗം മാത്രം നോക്കുക. മലേഗാവ് കേസിലെ പ്രതി കേണല്‍ പുരോഹിതിന്റെ നേതൃത്വത്തില്‍ നടന്ന ഹിന്ദുത്വരുടെ രഹസ്യയോഗമാണു രംഗം. ഇന്ത്യ ഹിന്ദുരാഷ്ട്രമാക്കാനുള്ള സായുധസമരത്തിന് ഗൂഢാലോചന നടക്കുന്നു. മറ്റു പ്രതികളായ റിട്ട. മേജര്‍ രമേശ് ഉപാധ്യായ, ദയാനന്ദ് പാണ്ഡെ തുടങ്ങിയവരാണു യോഗത്തില്‍ പങ്കെടുക്കുന്നത്.

കേണല്‍ പുരോഹിത്: സ്വാമിജി, ഒരു കാര്യം പറയാന്‍ വിട്ടു. നാം രണ്ട് ഓപറേഷനുകള്‍ നടത്തി. രണ്ടും വിജയമായിരുന്നു. പരിശീലനം നേടാനും ചര്‍ച്ചകള്‍ക്കുമായി നമ്മുടെ ക്യാപ്റ്റന്‍മാരിലൊരാള്‍ ഇസ്രായേല്‍ സന്ദര്‍ശിച്ചു. അവിടെനിന്ന് അനുകൂല മറുപടിയാണു കിട്ടിയത്. നാലു കാര്യങ്ങളാണു നാം ഇസ്രായേലിനോട് ആവശ്യപ്പെട്ടത്. ആയുധങ്ങള്‍ മുടങ്ങാതെ എത്തിക്കുക, പരിശീലനം നല്‍കുക, തെല്‍അവീവില്‍ കാവിക്കൊടിയുള്ള ഒരു ഓഫിസ് അനുവദിക്കുക, ഹിന്ദുരാഷ്ട്രം രൂപീകരിക്കാന്‍ യു.എന്നില്‍ പിന്തുണയ്ക്കുക. നാം എന്തെങ്കിലും ചെയ്തുകാണിക്കണമെന്നാണവര്‍ പറയുന്നത്. ആയുധം എത്തിക്കാമെന്നും രാഷ്ട്രീയ പിന്തുണ നല്‍കാമെന്നും സമ്മതിച്ചിട്ടുണ്ട്. എന്റെ പക്കല്‍ മുസ്‌ലിംകളുടെ സംസ്ഥാനാടിസ്ഥാനത്തിലുള്ള ജനസംഖ്യാകണക്കുണ്ട്. എന്നാല്‍ മൂന്ന് എ.കെ 47 തോക്ക് മാത്രമാണ് ഇപ്പോഴുള്ളത്. കൂടുതല്‍ വാങ്ങാന്‍ പണവുമില്ല.

മേജര്‍ രമേശ് ഉപാധ്യായ: എ.കെ 47 തോക്ക് ഗോരക്പൂരിലെ കോക്‌സ് ബസാറില്‍ കിട്ടും. പക്ഷേ, വില്‍പ്പനക്കാരെല്ലാം ജിഹാദികളാണ്.

ദയാനന്ദ് പാണ്ഡെ: നമുക്ക് ആവശ്യമുള്ളത്ര എ.കെ 47 തോക്കുകള്‍ നമുക്കു കിട്ടും.

പുരോഹിത്: നമ്മള്‍ ഇത്തരത്തില്‍ പ്രവര്‍ത്തിക്കുന്നുണെ്ടന്നതു സംബന്ധിച്ച് ഇസ്രായേല്‍ തെളിവ് ചോദിച്ചിട്ടുണ്ട്. എന്തു കൂടുതല്‍ തെളിവാണ് അവര്‍ക്കു വേണ്ടത്. നാം രണ്ട് ഓപറേഷനുകള്‍ വിജയകരമായി നടത്തി.

മേജര്‍ ഉപാധ്യായ: ഹൈദരാബാദ് സ്‌ഫോടനം നടത്തിയത് നമ്മുടെ ആളുകളാണ്. കേണല്‍ അതു സംബന്ധിച്ചു പറയും.

ദയാനന്ദ് പാണ്ഡെ: നമ്മുടെ സംഘടന നിരോധിക്കപ്പെട്ടാല്‍ എന്തു ചെയ്യും?

പുരോഹിത്: മറ്റൊരു പേരു നല്‍കി രഹസ്യമായി പ്രവര്‍ത്തിക്കും.

2007 ഒക്ടോബറിലെ അജ്മീര്‍ സ്‌ഫോടനത്തിനു ശേഷം മുസ്‌ലിം തീവ്രവാദികളുടെ പ്രവര്‍ത്തനത്തില്‍ ആശങ്ക പ്രകടിപ്പിച്ചുകൊണ്ടിറങ്ങിയ പ്രസ്താവനകളിലൊന്ന് മുസ്‌ലിം രാഷ്ട്രീയ മഞ്ചിന്റേതായിരുന്നു. 2002ല്‍ മുസ്‌ലിം രാഷ്ട്രീയ മഞ്ച് രൂപീകരിച്ചത് ആരെന്നറിയേണെ്ട, 1925ല്‍ നാഗ്പൂരില്‍ ശുദ്ധ ഹിന്ദുരാഷ്ട്രനിര്‍മിതിക്കായി രൂപമെടുത്ത ആര്‍.എസ്.എസ് സംഘില്‍ മുസ്‌ലിം രാഷ്ട്രീയ മഞ്ചിന്റെ ചുമതല ആര്‍ക്കാണെന്നറിഞ്ഞാലാണ് ചിത്രം പൂര്‍ത്തിയാവുക. ഇപ്പോള്‍ അജ്മീര്‍, ഹൈദരാബാദ് സ്‌ഫോടനക്കേസുകളില്‍ സി.ബി.ഐ ചോദ്യംചെയ്ത ആര്‍.എസ്.എസ് ദേശീയ നിര്‍വാഹകസമിതിയംഗം ഇന്ദ്രേഷ് കുമാറിന്.

പര്‍ബാനി ബോംബിന്റെ അറിയാക്കഥകള്‍

മലേഗാവ് ഹിന്ദുത്വരുടെ ആദ്യ പരീക്ഷണമായിരുന്നില്ല. 2002ലെ ഗുജറാത്ത് വംശഹത്യമുതല്‍ തുടങ്ങുന്ന ഗൂ ഢാലോചനയുടെ വിവരങ്ങളാണ് മലേഗാവ് കേസന്വേഷണത്തില്‍ പുറത്തുവന്നത്. 2003ല്‍ മഹാരാഷ്ട്രയിലെ പര്‍ബാനി മസ്ജിദിലും 2004ല്‍ ജ ല്‍ന, പൂര്‍ന മസ്ജിദുകളിലുമുണ്ടായ സ്‌ഫോടനങ്ങളില്‍ ഹിന്ദുത്വര്‍ക്കുള്ള പങ്ക് കണെ്ടത്തിയതാണ്. എന്നാല്‍ മഹാരാഷ്ട്രാ പോലിസ് ആ വഴിയെ അന്വേഷണം തുടര്‍ന്നില്ല. 2003 നവംബര്‍ 21നു വെള്ളിയാഴ്ച ജു മുഅ സമയത്താണു പര്‍ബാനി മുഹമ്മദീയ മസ്ജിദില്‍ സ്‌ഫോടനമുണ്ടാവുന്നത്. പര്‍ബാനി ജില്ലയിലെ ജല്‍ന നഗരത്തിലെ ഖാദിരിയ പള്ളിയിലും പുര്‍നയിലെ സിദ്ധാര്‍ഥ് നഗറിലെ മിഹ്‌റാജുല്‍ ഉലൂം മദ്‌റസയിലും അനുബന്ധ പള്ളിയി ലും ബോംബ് സ്‌ഫോടനമുണ്ടായതും 2004 ആഗസ്ത് 24ന് വെള്ളിയാഴ്ച ജുമുഅ സമയത്ത്. ശക്തിയേറിയ ബോംബ് ഒരേസമയത്ത് പൊട്ടിത്തെറിക്കുകയായിരുന്നു. എന്നാല്‍ തുടരന്വേഷണമുണ്ടായില്ല.

2006ലെ മലേഗാവ് സ്‌ഫോടനമുള്‍പ്പെടെ മഹാരാഷ്ട്രയിലുണ്ടായ സ്‌ഫോടനങ്ങള്‍ ഭൂരിഭാഗവും നടന്നത് വെള്ളിയാ ഴ്ച ജുമുഅ സമയത്തായിരുന്നുവെന്നോര്‍ക്കുക. പര്‍ബാനി, പൂര്‍ന, ജല്‍ന സ്‌ഫോടനങ്ങള്‍ അന്വേഷിക്കാന്‍ പോലിസിന് താല്‍പ്പര്യമില്ലായിരുന്നു. രണ്ടുവര്‍ഷത്തിലധികം കേസ് ഇഴഞ്ഞുനീങ്ങി. അധോലോക നേതാക്കളായ ദാവൂദ് ഇബ്രാഹിമും അബൂസലീമുമാണു സ്‌ഫോടനങ്ങള്‍ക്കു പിന്നിലെന്നു പ്രചാരണമുണ്ടായി. 2006 ഏപ്രില്‍ ആറിന് ഈ കേസുകളുടെ ചുരുളഴിച്ചുകൊണ്ടാണ് നന്ദേഡ് സ്‌ഫോടനമുണ്ടാവുന്നത്. നന്ദേഡില്‍ ബോംബ് നി ര്‍മാണത്തിനിടെ പൊട്ടിത്തെറിച്ച് ആര്‍.എസ്.എസുകാര്‍ കൊല്ലപ്പെടുകയായിരുന്നു.

റിട്ട. എന്‍ജിനീയറും ആര്‍. എസ്.എസ് നേതാവുമായ ലക്ഷ്മണ്‍ രാജ്‌കോണ്ടവാറിന്റെ വീട്ടില്‍വച്ചായിരുന്നു ബോംബ് നിര്‍മാണം. സ്‌ഫോടനത്തില്‍ ലക്ഷ്മണിന്റെ മകനും ആര്‍.എസ്.എസുകാരനുമായ നരേഷ് ലക്ഷ്മണ്‍ രാജ്‌കോണ്ടവാറും ഹിമാന്‍ഷു വെങ്കിടേഷ് പാന്‍സെയും കൊല്ലപ്പെട്ടു. യോഗേഷ് രവീന്ദ്രദേശ് പാണ്ഡെ വിദോല്‍ക്കര്‍, മറോത്തി കിഷോര്‍ വാഗ്, ഗുരുരാജ് ജയറാം തുപ്‌തെവാര്‍ എന്നിവര്‍ക്കു ഗുരുതരമായി പരിക്കേറ്റു. രാഹുല്‍ മഹാറാവു പാണ്ഡെയായിരുന്നു പരിക്കേറ്റ മറ്റൊരാള്‍. എന്നാല്‍ പോലിസിനെ വെട്ടിച്ചു കടന്ന പാണ്ഡെ പിന്നീട് അറസ്റ്റിലായി. വെള്ളിയാഴ്ച ഔറംഗബാദ് റെയില്‍വേസ്റ്റേഷനടുത്തുള്ള പള്ളിയില്‍ സ്‌ഫോടനം നടത്താനുള്ള ബോംബായിരുന്നു നിര്‍മിച്ചുകൊണ്ടിരുന്നതെന്ന് അന്വേഷണത്തില്‍ തെളിഞ്ഞു. ഇതേ സംഘമാണ് പര്‍ബാനി സ്‌ഫോടനങ്ങള്‍ നടത്തിയതെ ന്നും തെളിഞ്ഞു. സഞ്ജയ് എന്ന ബാബുറാവു ചൗധരിയാണു സ്‌ഫോടനങ്ങളുടെ ആസൂത്രകനെന്നു കണെ്ടത്തി. സ ഞ് ജയ് പോലിസിന്റെ പിടിയിലാ യി. വിദ്യാസമ്പന്നനായ സഞ്ജയ് രാഹുല്‍ മഹാറാവു പാണ്ഡെയ്‌ക്കൊപ്പം നന്ദേഡില്‍ ജിംനേ ഷ്യം നടത്തി വരികയായിരുന്നു. ഹിന്ദുക്കള്‍ക്കു മാത്രമായിരുന്നു ജിംനേഷ്യത്തില്‍ പ്രവേശനം. പൂനെ സിന്‍ഹഗഡിലെ റിസോട്ടില്‍വച്ച് 2003ലാണ് ഇവര്‍ ബോംബ് നിര്‍മാണത്തിനു പരിശീലനം നേടുന്നത്. പാണ്ഡെയായിരുന്നു പരിശീല കന്‍.

ഔറംഗാബാദ് പള്ളിയില്‍ ബോംബ് വയ്ക്കാമെന്ന ആശയം ഔറംഗാബാദില്‍ നിന്നുള്ള വി.എച്ച്.പി നേതാക്കളായ ഗോവിന്ദ് പുരാനിക്, അഭയ് മധൂകര്‍, അതുല്‍ വിനോദ് റാവു എന്നിവരുടേതായിരുന്നുവത്രെ. ആര്‍. എസ്.എസില്‍ അംഗത്വമുള്ളവരായിരുന്നു മൂവരും. ബോംബ് നിര്‍മിക്കാന്‍ വേണ്ട സഹായ വും ഇവര്‍ നല്‍കിയെന്ന് ചോ ദ്യം ചെയ്യലിനിടെ സഞ്ജയ് സമ്മതിച്ചു. ഓരോ സ്‌ഫോടനങ്ങളിലും കുറഞ്ഞത് 300 മുസ്‌ലിംകളെങ്കിലും കൊല്ലപ്പെടണമെന്നായിരുന്നു ഇവര്‍ക്ക് വി.എച്ച്. പി നേതാക്കള്‍ നല്‍കിയ നിര്‍ദേശം. തുടര്‍ന്നാണു ജുമുഅ സമയത്ത് പള്ളിയില്‍ സ്‌ഫോടനം നടത്താന്‍ നിശ്ചയിക്കുന്നത്. 2003 നവംബര്‍ 21ന് വെള്ളിയാഴ്ച പര്‍ബാനി മുഹമ്മദീയ മസ്ജിദില്‍ ബോംബ് വയ്ക്കാന്‍ ഇവര്‍ തീരുമാനിക്കുന്നു. സഞ്ജ യ്, പാണ്ഡെ, വാഗ് വിദുല്‍ക്കര്‍ എന്നിവരാണു വിവിധ സ്ഥലങ്ങളില്‍ ബോംബ് സ്ഥാപിക്കുന്നത്. ഓപറേഷന്‍ വിജയകരമായിരുന്നു. 2004 ആഗസ്ത് 27ന് പുര്‍ന മെഹ്‌റാജുല്‍ ഉലും മദ്‌റസയിലും പള്ളിയിലും ബോംബ് സ്ഥാപിക്കുന്നത് സഞ്ജ യും തുപ്‌തെവാറും ചേര്‍ന്ന്. അതേ സമയത്തുതന്നെ വാഗ് ജല്‍ന ഖാദിരീയ പള്ളിയില്‍ ബോംബ് സ്ഥാപിച്ചു. സംശയം തോന്നാതിരിക്കാന്‍ മുസ്‌ലിംവേഷം ധരിച്ചാണ് ഇവര്‍ പള്ളിയില്‍ക്കയറിയത്. ബോംബ് സ്ഥാപിച്ച് സ്‌ഫോടനം നടക്കുമെന്ന് ഉറപ്പുവരുത്തി ആരും കാണാതെ തിരിച്ചിറങ്ങി.

ഓപറേഷന്‍ സംബന്ധിച്ചു ചര്‍ച്ചചെയ്യുന്നതിനും ഉത്തരവുകള്‍ സ്വീകരിക്കുന്നതിനും ഇവര്‍ പ്രത്യേകം സിംകാര്‍ഡുകള്‍ ഉപയോഗിച്ചിരുന്നുവെന്ന് അന്വേഷണത്തില്‍ കണെ്ടത്തി. പ്രദേശിക ബജ്‌റംഗ്ദള്‍ നേതാവായ ബാലാജി പക്കാഡിയയായിരുന്നു നിര്‍ദേശങ്ങള്‍ കൈമാറിക്കൊണ്ടിരുന്ന ഒരാള്‍. ഒന്നും പേടിക്കേണെ്ടന്നും പോലിസ് തന്നെ അറസ്റ്റ് ചെയ്താല്‍ ഉടന്‍ മോചിപ്പിക്കുമെന്നും പക്കാ ഡിയ ഉറപ്പുനല്‍കിയിരുന്നതായി സഞ്ജയ് പോലിസിനോട് പറഞ്ഞു. ബോംബ് സ്ഥാപിക്കേണ്ട സ്ഥലം കണെ്ടത്തുന്നതിന് ജല്‍ന പുര്‍ന, പര്‍ബാനി എന്നിവിടങ്ങളിലേക്ക് പാണ്ഡെക്കൊപ്പമാണു താന്‍ പോയതെന്ന് സ ഞ്ജയ് പറയുന്നു. ബോംബ് സ്ഥാപിക്കേണ്ട സ്ഥലം കണെ്ട ത്തിയ ശേഷം അതു നിര്‍മിക്കാനാരംഭിച്ചു. ഇതിനുള്ള സാമഗ്രികള്‍ വാങ്ങാനായി ഗോവിന്ദ് പുരാനിക്, അഭയ് മധൂകര്‍, അതുല്‍ വിനോദ് റാവു എന്നിവര്‍ 50,000 രൂപ നല്‍കി.

സ്‌ഫോടനം നിയന്ത്രിച്ചത് അജ്ഞാതനായ സുപ്പീരിയര്‍

2006 ഏപ്രില്‍ എഴിന് ജുമുഅ സമയ ത്ത് ഔറംഗാബാദിലെ പള്ളികളില്‍ ബോംബ് വയ്ക്കാനായിരുന്നു ഹിന്ദുത്വരുടെ പദ്ധതി. എന്നാല്‍ പ്രതികളിലൊരാള്‍ കാ ട്ടിയ ആനമണ്ടത്തരമാണ് ഔറംഗാബാദ് മുസ്‌ലിംകളെ രക്ഷിച്ചത്. ഗ്രൂപ്പ് ലീഡറായിരുന്ന ഹിമാന്‍ഷു വെങ്കിടേഷ് പാന്‍സെയായിരുന്നു ടൈമര്‍ സെറ്റ് ചെയ്തത്. ബോംബ് ഉച്ചയ്ക്ക് 1.50 ന് പൊട്ടാന്‍ പാകത്തിലായിരുന്നു ഇത്. എന്നാല്‍ 1.50 പി.എം എന്നതിനു പകരം 1.50 എ.എം എന്നു തെറ്റായി സെറ്റ് ചെയ്തു. പുലര്‍ച്ചെ 1.50 ആയപ്പോള്‍ ബോംബ് പൊട്ടിത്തെറിച്ചു.

2006 ഏപ്രില്‍ അഞ്ചിന് നരേഷ് ലക്ഷ്മണ്‍ രാജ്‌കോണ്ട്‌വാര്‍ 9822297494 എന്ന നമ്പറില്‍ നിന്ന് കാംതികാര്‍ എന്ന വ്യക്തിയെ വിളിച്ച് മറോത്തി കിഷോര്‍ വാഗ് ഔറംഗാബാദിലേക്ക് ഹൈകോര്‍ട്ട് എക്‌സ്പ്രസില്‍ വരുമെന്നറിയിച്ചിരുന്നു. വാഗിനായി മോട്ടോര്‍സൈക്കിള്‍ തയ്യാറാക്കി വയ്ക്കാനും അറിയിച്ചു. കാംതികാറിനായിരുന്നു ബോംബ് സ്ഥാപിക്കാന്‍ സഹായിക്കേണ്ട ചുമതല. എന്നാല്‍ വാഗിന് അന്നു പുറപ്പെടാനായില്ല. അടുത്തദിവസം പുലര്‍ ച്ചെ 12.15ന് രാജ്‌കോണ്ട്‌വാര്‍ ഇക്കാര്യം അറിയിച്ചു വിളിച്ചു. വെള്ളിയാഴ്ച രാവിലെ വാഗ് എത്തുമെന്നും മോട്ടോര്‍ സൈക്കി ള്‍ തയ്യാറായിരിക്കണമെന്നും അറിയിച്ചു. ഇതു കഴിഞ്ഞു മണിക്കൂറുകള്‍ക്കകമാണ് ബോംബ് പൊട്ടിത്തെറിക്കുന്നത്.

സി.ജെ.എം കോടതി മുമ്പാകെ മഹാരാഷ്ട്ര എ.ടി.എസ് എ. സി.പി അനില്‍ ജെ തമയ്ച്ചകാ ര്‍ നല്‍കിയ റിപോര്‍ട്ടില്‍ നന്ദേഡ് സ്‌ഫോടനത്തില്‍ ആര്‍.എസ്.എസിന്റെ മൂന്നു മുതിര്‍ന്ന നേതാക്കള്‍ക്കു പങ്കുള്ളതായി പറയുന്നുണ്ട്. ഹിമാന്‍ഷു വെങ്കിടേഷ് പാന്‍സെയുടെ വീട്ടില്‍ നടത്തിയ പരിശോധനയിലും ആര്‍.എസ്.എസുമായി ബന്ധപ്പെട്ട നിരവധി രേഖകള്‍ കണെ്ടത്തി. ഇതോടൊപ്പം കണെ്ടത്തിയ ആല്‍ബത്തില്‍ ഔറംഗബാദിലെ വിവിധ പള്ളികളുടെ ഫോട്ടോകളുണ്ടായിരുന്നു. സ്‌ഫോടനം നടത്താ ന്‍ തിരഞ്ഞെടുത്ത പള്ളികളുടെ ചിത്രങ്ങളായിരുന്നു അതെന്ന് പോലിസ് കണെ്ടത്തി. വെപ്പുതാടിയുമായി മുസ്‌ലിമാണെന്ന വ്യാജേന പള്ളികളില്‍ക്കയറിയാണത്രെ പാന്‍സെ ബോംബ് വയ്ക്കാനുള്ള സ്ഥലങ്ങള്‍ കണെ്ടത്തിയിരുന്നത്.

നന്ദേഡിലെ സ്‌ഫോടനം നടന്ന വീട്ടില്‍ നടത്തിയ പരിശോധനയി ല്‍ റൈഫിള്‍ ബുള്ളറ്റുകളുള്‍പ്പെടെയുള്ള നിരവധി സാമഗ്രികള്‍ കണെ്ടടുത്തതായി എ.ടി.എസ് റിപോര്‍ട്ട് പറയുന്നുണ്ട്. സ്‌ഫോടനം നടന്നയുടനെ ഷോട്ട്‌സര്‍ക്യൂട്ടാണ് അപകടത്തിനു കാരണമെന്നായിരുന്നു നന്ദേഡ് റേഞ്ച് ഐ.ജി സൂര്യപ്രകാശ് ഗുപ്തയുടെ കണെ്ട ത്ത ല്‍. തീപ്പിടിത്തത്തില്‍ വീട്ടിലുണ്ടായിരുന്ന പടക്കങ്ങള്‍ പൊട്ടിത്തെറിച്ചതാണെന്നും ഗുപ്ത പറഞ്ഞു. നന്ദേഡ് എസ്.പി ഫതഹ്‌സിങ് പാട്ടിലും ഇതേ പ്രസ്താവനയാണു നടത്തിയത്. കൊല്ലപ്പെട്ടവര്‍ക്കും പരുക്കേറ്റവര്‍ക്കും ഒരു സംഘടനകളുമായും ബന്ധമില്ലെന്നും പാട്ടീല്‍ പറഞ്ഞു.

നിഷേധിക്കാന്‍ കഴിയാത്തവിധം തെളിവുകള്‍ പുറത്തു വന്നതോടെ പോലിസ് ബോംബ് സ്‌ഫോടനമാണെന്നു സമ്മതിക്കുകയായിരുന്നു. പോലിസ് അന്വേഷണം തട്ടിപ്പാണെന്നു കണ്ടതോടെ മജ്‌ലിസെ ഇത്തിഹാദുല്‍ മുസ്‌ലിമീന്റെ നേതാക്കള്‍ കോടതിയെ സമീപിച്ചു. തുടര്‍ന്നാണ് എ. ടി. എസിനെ അന്വേഷണം എല്‍പ്പിക്കുന്നത്. തുടര്‍ന്ന് 21 ആര്‍. എസ്.എസുകാര്‍ അറസ്റ്റിലായി.

മുസ്‌ലിംകള്‍ക്കെതിയായ ആക്രമണങ്ങള്‍ക്ക് ഹിന്ദു യുവാക്കളെ റിക്രൂട്ട് ചെയ്യാനുള്ള രഹസ്യകേന്ദ്രമായാണ് പാന്‍സെയും രാഹുല്‍ മഹാറാവു പാണ്ഡെയും ജിംനേഷ്യം നടത്തിയിരുന്നതെന്ന് എ.ടി.എസ് എ.സി.പി തമയ്ച്ചകാര്‍ റിപോര്‍ട്ടില്‍ ചൂട്ടിക്കാട്ടുന്നു. ഇതിനു സംഘപരിവാരം സഹായം ന ല്‍കിവന്നു. പൂനെയില്‍ നിന്ന് ബോംബ് നിര്‍മാണത്തില്‍ പരിശീലനം കിട്ടിയ ശേഷം പാന്‍സെ ഗോവയില്‍ പോയി വി.എച്ച്.പി, ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകര്‍ക്കൊപ്പം പരിശീലനം നേടി. രണ്ടുവര്‍ഷമായിരുന്നു പരിശീലനം, ഈ സമയം വാഗ് നാസികിലെ ഭോണ്‍സാല സൈനിക സ്‌കൂളില്‍ നിന്ന് 40 ദിവസത്തെ പരിശീലനം നേടി. 2003ല്‍ തിരിച്ചെത്തിയ വാഗ് പര്‍ബാനി ഗോസിയാ മസ്ജിദില്‍ ബോംബ് സ്‌ഫോടനം നടത്തി.

ഒരിക്കല്‍ വി.എച്ച്.പി നേതാവ് പ്രവീണ്‍ തൊഗാഡിയ തങ്ങളുടെ രഹസ്യകേന്ദ്രം സന്ദര്‍ശിച്ച് തങ്ങള്‍ക്കു വേണ്ട ഉപദേശം നല്‍കിയതായി സഞ്ജയ് എന്ന ബാബുറാവു ചൗധരി എ. ടി. എസിന് മൊഴിനല്‍കി. പൂനെയില്‍വച്ച് ആര്‍.എസ്.എസിന്റെ ബോംബ് വിദഗ്ധനായ മിഥുന്‍ ചക്രവര്‍ത്തിയാണ് തങ്ങളെ പൈപ്പ് ബോംബ് നിര്‍മിക്കാന്‍ പഠിപ്പിച്ചതെന്ന് സഞ്ജയ് പറ ഞ്ഞു. നാര് ബോംബുകളും ടൈംബോംബുകളും നിര്‍മിക്കാനും മിഥുന്‍ ചക്രവര്‍ത്തി പരിശീലനം നല്‍കി. പരിശീ ലനം കഴിഞ്ഞു മടങ്ങുമ്പോള്‍ ബോംബുണ്ടാക്കാനുള്ള സാമഗ്രികള്‍ നിറച്ച ഒരു ബാഗ് മിഥുന്‍ ചക്രവര്‍ത്തി തങ്ങള്‍ക്കു പൂനെ റെയില്‍വേസ്റ്റേഷനിലെത്തിച്ചു തന്നെന്നും സഞ്ജയ് മൊഴിനല്‍കി. നന്ദേഡ് സ്‌ഫോടനത്തിനു ശേഷം ഓടിയൊളിച്ച പാണ്ഡെയെ 180 കിലോമീറ്റര്‍ അകലെയുള്ള പുസാദില്‍ നിന്നാണ് അറസ്റ്റ് ചെയ്യുന്നത്. പേടിച്ചരണ്ട പാണ്ഡെ ഉടന്‍തന്നെ മാപ്പുസാക്ഷിയാക്കണമെന്നപേക്ഷിച്ചു.

പാന്‍സെയ്ക്ക് ഒരു സുപ്പീരിയറില്‍ നിന്ന് യഥാസമയം ടെലഫോണില്‍ നിര്‍ദേശങ്ങള്‍ ലഭിക്കാറുണ്ടായിരുന്നുവെന്ന് സഞ്ജയിന്റെ നാര്‍ക്കോ അനാലിസിസ് ടെസ്റ്റ് റിപോര്‍ട്ടിലുണ്ട്. ആരായിരുന്നു ആ സുപ്പീരിയര്‍. പ്രവീണ്‍ തൊഗാഡിയ, കേണ ല്‍ പുരോഹിത്, ഇന്ദ്രേഷ് കുമാ ര്‍?. ഇക്കാര്യം ഇപ്പോഴും അജ്ഞാതമാണ്. എ.ടി.എസ് റിപോര്‍ട്ടാവട്ടെ ഇക്കാര്യം വ്യക്തമായി പറയുന്നുമില്ല. മലേഗാവ് കേസിലെന്ന പോലെ നന്ദേ ഡും അവ്യക്തമായ സൂചനക ള്‍ മാത്രമാണു നല്‍കിയത്.

ഹിന്ദുത്വസ്‌ഫോടനങ്ങള്‍

മലേഗാവ്

2006 സപ്തംബര്‍ 8

37 മരണം

ആദ്യം അറസ്റ്റിലായവര്‍: സ ല്‍മാന്‍ ഫാരിസി, ഫാറൂഖ് ഇഖ്ബാല്‍ മഖ്ദൂം, റഈസ് അഹമ്മദ്, നൂറുല്‍ ഹുദ, ഷബീര്‍ ബാറ്ററിവാല.

പുതിയ കണെ്ടത്തല്‍: 2008 സ്‌ഫോടനം ഹിന്ദുത്വര്‍ നടത്തിയതാണെന്നു കണെ്ടത്തിയ സാഹചര്യത്തില്‍ പുനരന്വേഷണം വേണമെന്ന ആവശ്യം ശക്തം. പ്രതികള്‍ക്കെതിരേ തെളിവൊന്നുമില്ല.

സംജോദാ എക്‌സ്പ്രസ്

2007 ഫെബ്രുവരി 18

68 മരണം, ഭൂരിഭാഗവും പാകിസ്താനികള്‍

ആദ്യ വെളിപ്പെടുത്തല്‍: ലശ്കറെ ത്വയ്യിബ, ജയ്‌ഷെ മുഹമ്മദ് തുടങ്ങിയ സംഘടനകളാണു പിന്നില്‍. അസ്മത്ത് അലി എന്ന പാക് സ്വദേശി അറസ്റ്റില്‍.

ഇപ്പോള്‍ പുറത്തുവന്നത്: കേസില്‍ എന്‍.ഐ.എ അന്വേഷണം. ഹിന്ദുത്വഭീകരരാണെന്നു കണെ്ടത്തി. ആര്‍.എസ്.എസ് നേതാക്കളായ സന്ദീപ് ഡാംഗെ, രാംജി കല്‍സാംഗ്‌റെ എന്നിവര്‍ക്കായി ലുക്കൗട്ട് നോട്ടീസ്. മുതിര്‍ന്ന ആര്‍.എസ്.എസ് നേതാവ് ഇന്ദ്രേഷ് കുമാര്‍ ഉള്‍പ്പെടെയുള്ളവര്‍ക്കു പങ്കുണെ്ടന്നു കണെ്ടത്തല്‍. കൂടുതല്‍ അറസ്റ്റുകളുണ്ടാവും.

മക്കാമസ്ജിദ് സ്‌ഫോടനം

2007 മെയ് 18

14 മരണം

ആദ്യ അറസ്റ്റ്: 80ലധികം മുസ്‌ലിം യുവാക്കളെ കസ്റ്റഡിയിലെടുത്തു പീഡിപ്പിച്ചു. ഇതില്‍ 25 പേരുടെ അറസ്റ്റ് രേഖപ്പെടുത്തി. എന്നാല്‍ നിരപരാധികളെന്നു കണ്ട് ഭൂരിഭാഗം പേരെയും വിട്ടയച്ചു.

ഇപ്പോഴത്തെ കണെ്ടത്തല്‍: സ്വാമി അസിമാനന്ദ, ഇന്ദ്രേഷ് കുമാര്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണു സ്‌ഫോടനം നടത്തിയത്. അസിമാനന്ദ, ലോകേഷ് ശര്‍മ തുടങ്ങിയവര്‍ അറസ്റ്റില്‍.

സന്ദീപ് ഡാംഗെ, രാംജി കല്‍സാംഗ്‌റെ എന്നിവരെ കണെ്ടത്തുന്നവര്‍ക്ക് 10 ലക്ഷം ഇനാം. കൂടുതല്‍ അറസ്റ്റുകളുണ്ടാവും

അജ്മീര്‍ ദര്‍ഗ സ്‌ഫോടനം

2007 ഒക്ടോബര്‍ 11

മൂന്നു മരണം

ആദ്യ കണെ്ടത്തല്‍: ഹര്‍ക്കത്തുല്‍ ജിഹാദെ ഇസ്‌ലാമി, ലശ്കറെ ത്വയ്യിബ തുടങ്ങിയവര്‍ സ്‌ഫോടനത്തിനു പിന്നില്‍. അബ്ദുല്‍ ഹാഫിസ് ഷമീം, കൗശിബുര്‍ റഹ്മാന്‍, ഇംറാന്‍ അലി എന്നീ യുവാക്കള്‍ അറസ്റ്റില്‍.

തുടര്‍ന്നുള്ള കണെ്ടത്തല്‍: ഇന്ദ്രേഷും സംഘവുമാണു പിന്നില്‍ പ്രവര്‍ത്തിച്ചത്. ദേവേന്ദര്‍ ഗുപ്ത, ചന്ദ്രശേഖര്‍, വിഷ്ണുപ്രസാദ് പടിദാര്‍ തുടങ്ങിയവര്‍ അറസ്റ്റില്‍.

മുഖ്യ സൂത്രധാരന്‍ കൊല്ലപ്പെട്ട സുനില്‍ ജോഷിയെന്ന ആര്‍.എസ്.എസ് നേതാവ്.

താനെ സിനിമാ ഹാള്‍ സ്‌ഫോടനം

2008 ജൂണ്‍ നാല്

മുസ്‌ലിംകളെന്നു പ്രചാര ണം. ഹിന്ദു ജനജാഗ്രതി സമിതി, സനാഥന്‍ സന്‍സ്ത എന്നീ സംഘടനകളുടെ പ്രവര്‍ത്തക രായ രമേശ് ഹനുമന്ദ് ഗോദ്ക രി, മങ്കീഷ് ദിന്‍കര്‍ നികം എന്നിവര്‍ അറസ്റ്റിലായി. ജോധാ അക്ബര്‍ എന്ന സിനിമ പ്രദര്‍ശിപ്പിച്ചതില്‍ പ്രതിഷേധിച്ചായിരുന്നു ബോംബ് വച്ചത്.

കാണ്‍പൂര്‍, നന്ദേഡ് സ്‌ഫോടനങ്ങള്‍

2008 ഒക്‌ടോബര്‍, 2006 ഏപ്രില്‍

2006 ഏപ്രില്‍ ആറിനാണ് നന്ദേഡില്‍ സ്‌ഫോടനമുണ്ടാവുന്നത്. തൊട്ടടുത്ത ദിവസം ഔറംഗാബാദിലെ മുസ്‌ലിം പള്ളിയില്‍ സ്‌ഫോടനം നടത്താന്‍ തയ്യാറാക്കി വച്ചിരുന്ന ബോംബ് അബദ്ധത്തില്‍ പൊട്ടിത്തെറിക്കുകയായിരുന്നു. 2008 ഒക്ടോബര്‍ 14നാണ് കാണ്‍പൂര്‍ സ്‌ഫോടനം. ബജ്‌റംഗ് ദള്‍ പ്രവര്‍ത്തകരായ രാജീവ് മിശ്ര, ഭൂപീന്ദര്‍ സിങ് എന്നിവര്‍ കൊല്ലപ്പെട്ടു. ബോംബ് നിര്‍മാണത്തിനിടെയായിരുന്നു സ്‌ഫോടനം.

പര്‍ബാനി, പൂര്‍ന, ജല്‍ന മസ്ജിദുകളിലെ സ്‌ഫോടനങ്ങള്‍

2003 നവംബര്‍ 21, 2004 ആഗസ്ത് 24

മഹാരാഷ്ട്രയിലെ ഈ പള്ളികളില്‍ നടത്തിയ സ്‌ഫോടനങ്ങള്‍ക്കു പിന്നില്‍ ദാവുദ് ഇബ്രാഹിമാണെന്നു പ്രചാര ണം. എന്നാല്‍ നന്ദേഡ് സ്‌ഫോടനക്കേസിലെ പ്രതികളാണ് ഇവിടെയും സ്‌ഫോടനം നടത്തിയതെന്നു വെളിപ്പെട്ടു. ആരെ യും അറസ്റ്റ് ചെയ്തില്ല. പര്‍ബാനിയില്‍ 2003 നവംബര്‍ 21നും പൂര്‍ന, ജല്‍ന മസ്ജിദുകളില്‍ 2004 ആഗസ്ത് 24നുമായിരുന്നു സ്‌ഫോടനം.

രണ്ടാം മലേഗാവ്

2008 സപ്തംബര്‍ 29

ആദ്യ സംശയം: സിമിയുടെ പുതിയ രൂപമെന്ന് പോലിസ് പ്രചരിപ്പിക്കുന്ന ഇന്ത്യന്‍ മുജാഹിദീന്‍.

ഇപ്പോഴത്തെ വെളിപ്പെടുത്തല്‍: ഈ കേസില്‍ മഹാരാഷ്ട്ര എ.ടി.എസ് തലവനായിരുന്ന ഹേമന്ദ് കര്‍ക്കരെയാണു രാജ്യത്തെ സ്‌ഫോടനക്കേസുകളില്‍ ഹിന്ദുത്വര്‍ക്കുള്ള പങ്ക് ആദ്യമായി കണെ്ടത്തിയത്. കേണല്‍ പുരോഹിത്, പ്രജ്ഞാസിങ് താക്കൂര്‍, സ്വാമി അസീമാനന്ദ, ദയാനന്ത് പാണ്ഡെ, മേജര്‍ രമേശ് ഉപാധ്യായ തുടങ്ങി നിരവധി പേര്‍ അറസ്റ്റില്‍

ഗോവ സ്‌ഫോടനം

2009 ഒക്ടോബര്‍ 16

രണ്ടു മരണം

ആര്‍.എസ്.എസിന്റെ പോഷകസംഘടനകളിലൊന്നായ സനാഥന്‍ സന്‍സ്ഥയാണ് സ്‌ഫോടനത്തിനു പിന്നിലെന്ന് കണെ്ടത്തല്‍. മല്‍ഗോണ്ട പാട്ടി ല്‍, യോഗേഷ് നായിക് തുടങ്ങിയവര്‍ പ്രതികളെന്നു പോലിസ്.

ഹിന്ദുത്വ ഭൂതം കുടത്തില്‍ നിന്നു പുറത്തുചാടുന്നു

2006 സപ്തംബര്‍ എട്ടിനാണു മലേഗാവില്‍ ആദ്യസ്‌ഫോടനമുണ്ടാവുന്നത്. 37 പേര്‍ കൊല്ലപ്പെട്ടു. 125ലധികം പേര്‍ക്കു പരിക്കേറ്റു. വെള്ളിയാഴ്ച ജുമുഅ സമയത്ത് ഹാമിദിയ പള്ളിയിലും അനുബന്ധ ബാദാ ഖബര്‍സ്ഥാനിലുമായിരുന്നു സ്‌ഫോടനം. മഹാരാഷ്ട്രയിലെ 300 പള്ളികളുള്ള മുസ്‌ലിംഭൂരിപക്ഷ ജില്ലയാണു മുംബൈയില്‍ നിന്ന് 300 കിലോമീറ്റര്‍ അകലെയുള്ള മലേഗാവ്. ബറാഅത്ത് ദിനമായതിനാല്‍ അന്നു പളളിയില്‍ ജുമുഅക്ക് ജനത്തിരക്കായിരുന്നു. ഇതേദിവസം തന്നെയാണു സ്‌ഫോടനത്തിനായി തിരഞ്ഞെടുത്തതും. പലയിടത്തായി വിന്യസിച്ച മൂന്നു ബോംബുകളാണ് പൊട്ടിത്തെറിച്ചത്.

സ്‌ഫോടനം നടന്നയുടനെ നഗരത്തില്‍ കര്‍ഫ്യൂ പ്രഖ്യാപിച്ചു; അര്‍ധസൈനികരെ വിന്യസിച്ചു. സംഘര്‍ഷത്തിന്റെ ദിവസങ്ങളായിരുന്നു പിന്നീട്. സ്‌ഫോടനത്തിനായി ആര്‍. ഡി.എക്‌സ് ഉപയോഗിച്ചതായി കണെ്ടത്തിയതോടെ പോലിസ് മുസ്‌ലിം യുവാക്കളെ കൂട്ടത്തോടെ അറസ്റ്റ് ചെയ്തു. നഗരത്തില്‍ പോലി സും മുസ്‌ലിംകളും ഏറ്റുമുട്ടി. പോലിസ് വാഹനങ്ങള്‍ ആക്രമിക്കപ്പെട്ടു. പോലിസുകാര്‍ മുസ്‌ലിം ഗലികളില്‍ കൂട്ടത്തോടെ ഇരച്ചുകയറി.

2001ല്‍ മലേഗാവ് മുസ്‌ലിംകള്‍ പോലിസുമായി ഏറ്റുമുട്ടിയതിന്റെ പഴയൊരു പകയുണ്ടായിരുന്നു പോലിസിന്. അന്നുമുതലുണ്ടായ പോലിസ് വെടിവയ്പില്‍ നിരവധി മുസ്്‌ലിംകള്‍ കൊല്ലപ്പെട്ടിട്ടുണ്ട്. 2001 ഒക്ടോബറില്‍ ഒരു വെള്ളിയാഴ്ചയാണ് ഇതിനു മുമ്പ് അവസാനമായി മലേഗാവില്‍ സംഘര്‍ഷമുണ്ടാവുന്നത്. അഫ്ഗാനിസ്താനെതിരായി അമേരിക്കന്‍ ആക്രമണത്തില്‍ പ്രതിഷേധിച്ച് പ്രകടനം നയിച്ച നിഹാല്‍ അഹ്മദ് മൗലവിയെന്ന ജനതാദള്‍ നേതാവിനെ ഒക്ടോബര്‍ 19ന് പോലിസ് അപമാനിച്ചതായിരുന്നു തുടക്കം. പ്രകടനക്കാരെ പോലിസ് തടഞ്ഞു. പ്രകടനത്തിനു നേതൃത്വം നല്‍കിയ നിഹാല്‍ അഹ്മദ് മൗലവിയോടും പോലിസ് അപമര്യാദയായി പെരുമാറി, ബഹളമായി. തൊട്ടടുത്ത വെള്ളിയാ ഴ്ച ജുമുഅക്ക് ശേഷം പള്ളിയില്‍ ചില യുവാക്കള്‍ അമേരിക്കന്‍ ഇസ്രായേല്‍ ഉല്‍പ്പന്നങ്ങള്‍ ബഹിഷ്‌കരിക്കണമെന്ന് ആവശ്യപ്പെട്ട് നോട്ടീസ് വിതരണം ചെയ്തു. പോലിസ് യുവാക്കളെ തടഞ്ഞു. ഉന്തുംതള്ളുമായി. ജനക്കൂട്ടം പോലിസുമായി ഏറ്റുമുട്ടി. പോലിസ് വെടിവച്ചു. ജനക്കൂട്ടം കല്ലെറിഞ്ഞു. പോലിസുകാര്‍ മുഴുവന്‍ ഹിന്ദുക്കള്‍. മുസ്‌ലിംകള്‍ ഹിന്ദുക്കളെ ആക്രമിക്കുന്നുവെന്നാരോപിച്ചു തൊട്ടടുത്ത ഹിന്ദുകോളനിയി ല്‍ നിന്ന് ആര്‍.എസ്.എസുകാര്‍ രംഗത്തെത്തി. സംഘര്‍ഷം വര്‍ഗീയകലാപമായി മാറാന്‍ നിമിഷങ്ങളേ വേണ്ടി വന്നുള്ളൂ.

മഗേലാവിന് പുറത്തുള്ള ദിയോള, സദന, കല്‍വാന്‍ എന്നിവിടങ്ങളിലേക്കും കലാപം വ്യാപിച്ചു. മുസ്‌ലിം കള്‍ വ്യാപകമായി ആക്രമിക്കപ്പെടുകയും സ്വത്തുക്കള്‍ കൊള്ളയടിക്കപ്പെടുകയും കത്തിക്കപ്പെടുകയും ചെയ്തു. 133 ഗ്രാമങ്ങളിലാണു കലാപം വ്യാപിച്ചത്. കലാപം അടങ്ങിയപ്പോഴേക്കും 13 മുസ്്‌ലിംകള്‍ കൊല്ലപ്പെട്ടിരുന്നു. പിന്നീടൊരിക്കലും മലേഗാവില്‍ പോലിസും മുസ്‌ലിംകളും തമ്മിലുള്ള ബന്ധം നല്ല നിലയിലായിരുന്നില്ല. ഇതിനിടെയാണു പോലിസിന് സപ്തംബര്‍ എട്ടിലെ ബോംബ് സ്‌ഫോടനം വീണുകിട്ടുന്നത്. സപ്തംബര്‍ 11നു സ്‌ഫോടനം നടത്തിയതു 'സിമി'യാണെന്ന പ്രഖ്യാപനത്തോടെ മഹാരാഷ്ട്ര ഡി.ജി.പി പി എസ് പസ്‌റീച്ചയാണു മുസ്്‌ലിംവേട്ടയ്ക്ക് തുടക്കമിടുന്നത്. നിരവധി മുസ്്‌ലിംയുവാക്കള്‍ കസ്റ്റഡിയില്‍ മൂ ന്നാം മുറയ്ക്കിരയായി. സ്‌ഫോടനങ്ങളില്‍ കൊല്ലപ്പെട്ടവരുടെ അടുത്തബന്ധുക്കള്‍ വരെയുണ്ടായിരുന്നു ഇക്കൂട്ടത്തില്‍. ഒക്ടോബര്‍ എട്ടിന് ആദ്യ അറസ്റ്റുണ്ടായി. റഈസ് അഹ്മദ്, നൂറുല്‍ ഹുദ, ഷബീര്‍ ബാറ്ററിവാല എന്നിവരാണ് അറസ്റ്റിലായത്. പിന്നീട് സല്‍മാന്‍ ഫാരിസി, ഫാറൂഖ് ഇഖ്ബാല്‍ മഖ്ദൂം എന്നീ യുവാക്ക ള്‍ കൂടി അറസ്റ്റ് ചെയ്യപ്പെട്ടു. ഷബീ ര്‍ ബാറ്ററിവാലയാണ് സ്‌ഫോടനത്തിന്റെ ആസൂത്രകനെന്നു പോലിസ് പറഞ്ഞു. ഷബീര്‍ ലശ്ക്കറെ ത്വയ്യിബയുടെ ഏജന്റാണെന്നായിരുന്നു പോലിസിന്‍െ മറ്റൊരു കണെ്ടത്തല്‍. എന്നാല്‍ ഇതിനൊന്നും തെളിവ് ഹാജരാക്കാന്‍ പോലിസിന് കഴിഞ്ഞില്ല.

2008 സപ്തംബര്‍ 28ന് മലേഗാവി ല്‍ വീണ്ടും സ്‌ഫോടനമുണ്ടായി. കൊല്ലപ്പെട്ടത് 11 വയസ്സുകാരനുള്‍ പ്പെടെ ആറു പേര്‍. 101 പേര്‍ക്കു പരിക്കേറ്റു. രാജ്യത്തെ സ്‌ഫോടനങ്ങളി ല്‍ സംഘപരിവാരത്തിനുള്ള പങ്ക് വെളിച്ചത്തുവരുന്നതും രാജ്യത്തു പ്രവര്‍ത്തിക്കുന്ന ഹിന്ദുത്വഭീകര ശൃംഖലയുടെ രഹസ്യങ്ങള്‍ പുറത്താവുന്നതും ഈ സ്‌ഫോടനക്കേസില്‍ മഹരാഷ്ട്ര ഭീകരവിരുദ്ധ സ്‌ക്വാഡ് തലവന്‍ ഹേമന്ദ് കര്‍ക്കരെയുടെ നേതൃത്വത്തിലുള്ള അന്വേഷണത്തിലൂടെയാണ്. മലേഗാവിലെ ബിക്കു ചൗക്കില്‍ മോട്ടോര്‍ സൈക്കിളിലായിരുന്നു ബോംബ് സ്ഥാപിച്ചിരുന്നത്.

ആദ്യഘട്ടത്തില്‍ മുസ്‌ലിംകള്‍ക്കെതിരായിരുന്നു കേസന്വേഷണമെങ്കിലും കേസ് മഹാരാഷ്ട്ര ആന്റി ടെററിസ്റ്റ് സ്‌ക്വാഡ് ഏറ്റെടുക്കുകയും സ്‌ക്വാഡിന്റെ തലവനായി ഹേമന്ദ് കര്‍ക്കരെ ചാര്‍ജെടുക്കുകയും ചെയ്തതോടെ കാര്യങ്ങള്‍ മാറിമറി ഞ്ഞു. മുന്‍വിധികളില്ലാതെയായിരുന്നു അന്വേഷണം. സ്‌ഫോടനം നട ത്തിയ ബൈക്കിന്റെ ഉടമസ്ഥനെ തേ ടിയായിരുന്നു ആദ്യ അന്വേഷണം. എന്നാല്‍ രജിസ്‌ട്രേഷന്‍ നമ്പര്‍ അവ്യക്തമായിരുന്നു. വ്യാജ നമ്പറായിരിക്കണം ഇത്തരം ആവശ്യങ്ങള്‍ക്കുള്ള വണ്ടിയില്‍ കാണുകയെന്നതിനാല്‍ എ.ടി.എസ് അത് അവഗണി ച്ചു. 25 എം.പി കാമറ ഉപയോഗിച്ച് ഫോറന്‍സിക് വിദഗ്ധര്‍ ചേസ് നമ്പറിന്റെ ചിത്രമെടുത്തു നടത്തിയ പരിശോധനയില്‍ മൂന്നു സാധ്യതാ നമ്പറാണു കിട്ടിയത്. ഇതുവഴി അന്വേഷണം നടത്തി. ഒരു നമ്പര്‍ ഗുജറാത്തിലും മറ്റൊന്ന് ഉത്തര്‍പ്രദേശിലെ ബദായൂനിലും രജിസ്റ്റര്‍ ചെയ്തതായിരുന്നു. ഇതുവഴി നടത്തിയ അന്വേഷണത്തില്‍ ഈ നമ്പറിലുള്ള വണ്ടി കള്‍ ഇപ്പോഴും ഉപയോഗത്തിലിരിക്കുന്നതാണെന്നു കണെ്ടത്തി. മൂന്നാ മത്തെ നമ്പറിലായിരുന്നു യഥാര്‍ഥ പ്രതി ഒളിഞ്ഞിരുന്നത്. സ്വാധി പ്രജ്ഞാസിങ് ഠാക്കൂറെന്ന പഴയ എ. ബി.വി.പി നേതാവ്.

പരസ്പര വിരുദ്ധമായിരുന്നു പ്ര ജ്ഞയെ ചോദ്യംചെയ്തപ്പോള്‍ അവര്‍ നല്‍കിയ മൊഴി. തന്റെ വണ്ടി താ ന്‍ വിറ്റതാണെന്നു കള്ളംപറഞ്ഞ പ്രജ്ഞാസിങ് പിന്നീട് കളവ് പോയതാണെന്ന് മാറ്റി. പ്രജ്ഞയുടെ ടെലി ഫോണ്‍ പരിശോധിച്ചതോടെ കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെട്ടു. തുടര്‍ന്ന് നടത്തിയ ചോദ്യംചെയ്യലിലാണ് മാളത്തിലൊളിച്ചിരുന്ന ഹിന്ദുത്വഭീ കരത പുറംചാടുന്നത്. 42കാരനായ ശ്യാംലാല്‍ സാഹു എന്ന സയന്‍സ് ബിരുദധാരിയാണ് ആദ്യം അറസ്റ്റിലായത്. സാഹുവാണ് മലേഗാവില്‍ ബോംബ് സ്ഥാപിച്ചത്. ബോംബില്‍ ടൈമര്‍ ഘടിപ്പിച്ച 36കാരന്‍ സയന്‍സ് ബിരുദധാരി ശിവനാരായണന്‍ കലാംഗസാര സിങ് തുടര്‍ന്ന് അറസ്റ്റിലായി. പിന്നീട് അറസ്റ്റിലായതു സമീര്‍ കുല്‍ക്കര്‍ണിയെന്ന മറ്റൊരു സയന്‍സ് ബിരുദധാരി. ബോംബുണ്ടാക്കാന്‍ വേണ്ട അസംസ്‌കൃത വസ്തുക്കള്‍ അയാളാണത്രെ സംഘടിപ്പിച്ചത്. തുടര്‍ന്ന് ഗൂഢാലോചനാ കുറ്റത്തില്‍ പ്രജ്ഞാസിങ് ഠാക്കൂര്‍ അറസ്റ്റിലായി. അഞ്ചുദിവസത്തിനു ശേഷം മിലിറ്ററി ഇന്റലിജന്‍സില്‍ പ്രവര്‍ത്തിച്ചിരുന്ന 64കാരന്‍ മേജര്‍ രമേശ് ഉപാധ്യായ പിടിയിലായി. ബോംബ് കൂട്ടിച്ചേര്‍ക്കാന്‍ ബി.ജെ.പിയുടെ എക്‌സ് സര്‍വീസ്‌മെന്‍ സെല്ലിന്റെ മഹാരാഷ്ട്ര തലവനായിരുന്ന ഉപാധ്യായയാണു പരിശീലനം നല്‍കിയതെന്നായിരുന്നു കണെ്ടത്തല്‍. തുടര്‍ന്നു സ്‌ഫോടനത്തിനു പണം സ്വരൂപിച്ച രാകേശ് ധവാദെ, പണം നല്‍കിയ ജഗദീഷ് മാത്രെ എന്നിവര്‍ അറസ്റ്റിലായി. നവംബര്‍ അഞ്ചിനാണു സൈന്യത്തില്‍ ഹിന്ദുത്വര്‍ക്കുള്ള പങ്ക് വെളിപ്പെടുത്തി കേണല്‍ ശ്രീകാന്ത് പുരോഹിത് അറസ്റ്റിലാവുന്നത്.

അറസ്റ്റിലാവുമ്പോള്‍ മധ്യപ്രദേശ് പച്ച് മഹ്‌രിയിലെ ആര്‍മി എജ്യൂക്കേഷന്‍ കോര്‍പ്‌സ് ട്രെയിനിങ് സെ ന്റര്‍ ആന്റ് കോളജില്‍ അറബി പഠനത്തിലായിരുന്നു പുരോഹിത്. മിലിറ്ററി ഇന്റലിജന്‍സ് ഓഫിസറായ പുരോഹിത് സൈന്യത്തില്‍ നിന്നു കടത്തിക്കൊണ്ടു വന്ന ആര്‍.ഡി.എക്‌സാണ് ബോംബില്‍ ഉപയോഗിച്ചതെന്നു കണെ്ടത്തി. 2007ല്‍ 68 പേര്‍ കൊ ല്ലപ്പെട്ട സംജോതാ എക്‌സ്പ്രസ് സ്‌ഫോടനത്തിന് ഉപയോഗിച്ചതും ഇതേ ആര്‍.ഡി.എക്‌സ് ആയിരുന്നുവെന്നു പുരോഹിത് പറഞ്ഞു. പുരോഹിതിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണു ദയാനന്ദ് പാണ്ഡെയെന്ന സുധാകര്‍ ദിവേദിയെ അറസ്റ്റ് ചെയ്യുന്നത്. 40കാരനായ ദയാനന്ദ് പാണ്ഡെയുടെ ലാപ്‌ടോപ്പ് തെളിവുകളുടെ ഒരു ഖനിയായിരുന്നു എ.ടി.എസിന്. ഗൂഢാലോചനാ യോഗങ്ങള്‍ പാണ്ഡെ റിക്കാര്‍ഡ് ചെയ്തു സൂക്ഷിച്ചിരുന്നു. ഇത്തരത്തില്‍ 37 ഓഡിയോ ടേപ്പുകളും മൂന്നു വീഡിയോ ടേപ്പുകളുമാണ് എ.ടി.എസ് കണെ്ടടുത്തത്. ഇന്ത്യയെ ഹിന്ദുരാഷ്ട്രമാക്കാന്‍ ഹിന്ദുത്വര്‍ ഇസ്രായേലിന്റെ സഹായത്തോടെ ഇന്ത്യയൊട്ടാകെ നടത്തിയ സ്‌ഫോടനത്തിന്റെയും കഥയായിരുന്നു അത്. ഇന്ത്യന്‍ സൈന്യത്തിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍മാരിലേ ക്കും ഈ ഗൂഡസംഘത്തിന്റെ വേരു പടര്‍ന്നിരുന്നു. ഹിന്ദുത്വത്തിന്റെ ഭൂതം കുടത്തില്‍ നിന്നു പുറത്തുചാടുകയായിരുന്നു.

ഇന്ത്യയെ ഹിന്ദുരാഷ്ട്രമാക്കാന്‍ സൈന്യത്തിലും വലക്കണ്ണികള്‍

പു രോഹിതിന്റെ അറസ്റ്റ് കൊണ്ടു മാത്രം മലേഗാവ് കേസ് തെളിയിക്കുക എളുപ്പമല്ലായിരുന്നു. മിലിറ്ററി ഇന്റലിജന്‍സ് ചാരനായ താന്‍ ജോലിയുടെ ഭാഗമായാണ് രഹസ്യയോഗങ്ങളില്‍ പങ്കെടുത്തതെന്ന പുരോഹിതിന്റെ ആദ്യമൊഴി എ.ടി.എസിനെ ആശയക്കുഴപ്പത്തിലാക്കി. എന്നാല്‍ തുടരന്വേഷണത്തില്‍ ദയാനന്ദ് പാണ്ഡെ അറസ്റ്റിലായതോടെ പുരോഹിത് കുടുങ്ങി.

സൈന്യത്തിലെ ഉന്നതരുടെ സഹായത്തോടെ ഇന്ത്യയി ല്‍ സായുധവിപ്ലവം നടത്തി ഹിന്ദുരാഷ്ട്രം സ്ഥാപിക്കാനുള്ള പദ്ധതിയായിരുന്നു പുരോഹിതും സംഘവും തയ്യാറാക്കിയിരുന്നതെന്ന് മഹാരാഷ്ട്ര എ.ടി.എസ് മുംബൈ മോക്ക കോടതിയില്‍ സമര്‍പ്പിച്ച 4,500 പേജ് വരുന്ന കുറ്റപത്രത്തില്‍ പറയുന്നു.

ഇതിനായി അഹ്മദാബാദ്, ഉജ്ജയിന്‍, ഭോപാല്‍, കൊല്‍ക്കത്ത, ജബല്‍പൂര്‍, ഇന്‍ഡോര്‍, ഫരീദാബാദ്, പൂനെ എന്നിവിടങ്ങളില്‍ രഹസ്യയോഗങ്ങള്‍ ചേര്‍ന്നു. രാജ്യത്ത് നടത്തിയ സ്‌ഫോടനങ്ങള്‍ ഇവരുടെ ലക്ഷ്യത്തിലേക്കുള്ള ഒരു മാര്‍ഗം മാത്രമായിരുന്നു.

ഹിന്ദുരാഷ്ട്ര സംസ്ഥാപനത്തിനായി യൂറോപ്പിലെ മുസ്‌ലിംവിരുദ്ധ സംഘടനകളുമാ യും ഇസ്രായേലുമായും ബന്ധം സ്ഥാപിച്ചു. ഇസ്രായേലി ല്‍ നിന്ന് ആയുധങ്ങളും പരിശീലനവും നല്‍കാമെന്നു വാഗ്ദാനം ലഭിച്ചതായി പുരോഹിത് ചോദ്യംചെയ്യലില്‍ സമ്മതിച്ചു.

നീപ്പാളിലെ ജ്ഞാനേന്ദ്ര രാജാവായിരുന്നു ഇവര്‍ക്ക് സഹായം നല്‍കിവന്നിരുന്ന മറ്റൊരാ ള്‍. സ്‌ഫോടനങ്ങള്‍ നടത്തിയാ ല്‍ അതിന്റെ ഉത്തരവാദിത്തം സിമിയിലേക്കു താനേ വന്നു ചേര്‍ന്നുകൊള്ളുമെന്ന് പ്രതിക ള്‍ വിശ്വസിച്ചിരുന്നതായി കുറ്റപത്രം പറയുന്നു.

രഹസ്യയോഗങ്ങളിലൊന്നില്‍ പുരോഹിത് പറയുന്നു: ''സംഘടനയെ സായുധവല്‍ക്കരിക്കാന്‍ നാം ശ്രമിക്കണം. എല്ലാ അംഗങ്ങള്‍ക്കും ആയുധം കൈകാര്യം ചെയ്യാനുള്ള പരിശീലനം നല്‍കണം. നമ്മുടെ പ്രത്യയശാസ്ത്രം മറ്റുള്ളവരിലേക്കെത്തിക്കാന്‍ പ്രത്യേക അക്കാദമി സ്ഥാപിക്കണം. ഇവി ട ത്തെ പരിശീലനം നേടി, ടെസ്റ്റി ല്‍ പാസാകുന്നവര്‍ക്കു മാത്രമായിരിക്കണം അംഗത്വം നല്‍കേണ്ടത്. തുടര്‍ന്ന് ഹിന്ദുരാഷ്ട്രം സ്ഥാപിക്കുന്നതു സംബന്ധിച്ച് നാം ജനങ്ങളില്‍ പ്രബോധനം നടത്തും. അംഗങ്ങള്‍ക്ക് യൂനിഫോം കോഡും സൈന്യത്തിലേതു പോലെ വിവരങ്ങള്‍ കൈമാറാനുള്ള സംവിധാന വും ഉണ്ടാക്കണം.'' പുരോഹിതിനെ അറസ്റ്റ് ചെയ്തതോടെ എ.ടി.എസിന് മേല്‍ സൈന്യം കനത്ത സമ്മര്‍ദ്ദം ചെലുത്തിയെ ന്ന് ഒരു എ.ടി.എസ് ഉദ്യോഗസ്ഥന്‍ വെളിപ്പെടുത്തുന്നു.

പുരോഹിതിനെ ചോദ്യംചെയ്യുമ്പോള്‍ ഒരു മിലിറ്ററി ഇന്റലിജന്‍സ് ഉദ്യോഗസ്ഥന്‍ എല്ലാം നിരീക്ഷിച്ചു അടുത്തുനിന്നിരുന്നു. ഇത്തരമൊരു സാഹചര്യത്തി ല്‍ പുരോഹിതിനെ വ്യക്തമായി ചോദ്യംചെയ്യാന്‍ പ്രയാസമായിരുന്നു- എ.ടി.എസ് തലവനായിരുന്ന രഘുവന്‍ഷി പറയുന്നു.

എന്നാല്‍ പുരോഹിതുമായുള്ള ബന്ധം സംബന്ധിച്ച് പ്രജ്ഞാസിങ് നല്‍കിയ മൊഴി ശക്തമായ തെളിവായിരുന്നു എ. ടി.എസിന്. അറസ്റ്റിന് ശേഷമാണ് പുരോഹിതിനെ വേണ്ടരീതിയില്‍ ചോദ്യംചെയ്യാന്‍ എ.ടി. എസിനു കഴിഞ്ഞത്.

ദയാനന്ദ് പാണ്ഡെയില്‍ നിന്നു ലഭിച്ച ലാപ്‌ടോപ്പില്‍ ഗൂഢാലോചനയില്‍ ബന്ധമുള്ള എട്ടു മുതിര്‍ന്ന സൈനിക ഉദ്യോഗസ്ഥരുടെ പേരുകളുണ്ട്. ഇതില്‍ നാലുപേര്‍ മിലിറ്ററി ഇന്റലിജന്‍സില്‍ പ്രവര്‍ത്തിക്കുന്നവരോ നേരത്തേ പ്രവര്‍ത്തിച്ചിരുന്നവ രോ ആണ്. അറസ്റ്റിലായത് പുരോഹിതും റിട്ടയേര്‍ഡ് മേജര്‍ രമേശ് ഉപാധ്യായയും മാത്രം. ക ര്‍ക്കരെയുടെ അന്വേഷണ റിപോര്‍ട്ടിലുള്ള മറ്റൊരു പേര് റിട്ട യേര്‍ഡ് കേണല്‍ ഹാസ്മുഖ് പട്ടേലിന്റേതാണ്. ഡല്‍ഹി ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാലയില്‍ നിന്നു ബിരുദമെടുത്ത പട്ടേല്‍ ഇപ്പോള്‍ ദേശീയ അ ന്വേഷണ എജന്‍സിയുടെ നിരീക്ഷണത്തിലാണ്.

സംജോത എക്‌സ്പ്രസ് സ്‌ഫോടനക്കേസുമായി ബന്ധപ്പെട്ട് പട്ടേലിനെ എന്‍.ഐ.എ ചോദ്യംചെയ്‌തെങ്കിലും അറസ്റ്റ് ചെയ്തിട്ടില്ല. 1982ല്‍ ജാട്ട് റെജിമെന്റില്‍ ചേര്‍ന്ന പട്ടേല്‍ പിന്നീട് മിലിറ്ററി ഇന്റലിജന്‍സിലേക്കു നിയോഗിക്കപ്പെട്ടു. 2007ല്‍ റിട്ടയര്‍ ചെയ്ത പട്ടേല്‍ ഇപ്പോള്‍ റിലയന്‍സ് ജീവനക്കാരനാണ്. മറാത്താ റെജിമെന്റിലെ കേണലായിരുന്ന ശൈലേഷ് റായ്കറാണ് മറ്റൊരാള്‍. നാസിക്കില്‍ ആര്‍.എസ്.എസ് നടത്തുന്ന ഭോണ്‍സാല സൈനിക സ്‌കൂളിലെ കമാന്‍ഡറാണ് റായ്കര്‍ ഇപ്പോള്‍.

ഭോണ്‍സാല സ്‌കൂളില്‍ വച്ച് റായ്കറാണ് പുരോഹിതിന്റെ സംഘാംഗങ്ങള്‍ക്ക് ബോംബ് നിര്‍മാണത്തിനും തോക്ക് ഉപയോഗിക്കാനും പരിശീലനം ന ല്‍കിയെതെന്നായിരുന്നു കര്‍ക്കരെയുടെ കണെ്ടത്തല്‍. മലേഗാവ് സ്‌ഫോടനത്തിന്റെ ഗൂഢാലോചനാ യോഗങ്ങളിലൊന്ന് നടന്നതും ഇതേ സ്‌കൂളില്‍ വച്ചായിരുന്നു. റായ്കറും ഇപ്പോ ള്‍ എന്‍.ഐ.എ നിരീക്ഷണത്തിലാണ്. കേണല്‍ ബാപാദിത്യ ദറാണ് അഞ്ചാമന്‍. പാരഷൂട്ട് റെജിമെന്റിലായിരുന്ന ഇയാള്‍ അടുത്തിടെയാണ് വിരമിച്ചത്. മറ്റൊരാള്‍ ബ്രിഗേഡിയര്‍ മാത്തൂ ര്‍. നാസിക്കിനടുത്തുള്ള ദിയോലാലി കണ്‍ടോണ്‍മെന്റിലായിരുന്നു മാത്തൂര്‍ പ്രവര്‍ത്തിച്ചിരുന്നത്. മേജര്‍ നിഥിന്‍ ജോഷി, മേജര്‍ പ്രയാഗ് മോദക് എന്നിവരാണ് മറ്റു രണ്ടുപേര്‍. നീപ്പാള്‍ സൈന്യത്തിലുള്ള ബ്രിഗേഡിയര്‍ ലജ്പത് പ്രജ്‌വാളാണ് കര്‍ക്കരെയുടെ റിപോര്‍ട്ടിലുള്ള മറ്റൊരു പേര്.

ഇന്ത്യന്‍ മിലിറ്ററി അക്കാദമിയില്‍ പുരോഹിതിനൊപ്പം പരിശീലനം നേടിയ ആളാണ് പ്രജ് വാള്‍. പുരോഹിതുമായുള്ള ബന്ധം പ്രജ്‌വാള്‍ തുടര്‍ന്നുപോന്നിരുന്നു. ടേപ്പില്‍ പുരോഹിത് പറയുന്നതു നോക്കുക: ''നമ്മള്‍ രണ്ട് ഓപറേഷന്‍ വിജയകരമായി നടത്തി. അവരില്‍ നിന്ന് പിന്തുണയും കിട്ടി. 2007 ജൂണ്‍ 24ന് കേണല്‍ ലജ്പത് പ്രജ്‌വാള്‍ ജ്ഞാനേന്ദ്ര രാജാവുമായി കൂടിക്കാഴ്ച ഒരുക്കിയിരുന്നു. മേജര്‍(ഉപാധ്യായ) സാബിന്റെ പക്കല്‍ 20 ആളുകളുണെ്ടങ്കില്‍ നമ്മള്‍ അവരെ പരിശീലിപ്പിക്കും.''

ജ്ഞാനേന്ദ്രയുമായി പ്രതികള്‍ എന്നാണു കൂടിക്കാഴ്ച നടത്തിയതെന്നും എന്തെല്ലാം സഹായമാണ് നീപ്പാള്‍ രാജാവില്‍ നിന്ന് ലഭിച്ചതെന്നും ഇപ്പോഴും അജ്ഞാതമാണ്. ഗൊരഖ്പൂരില്‍ നടന്ന ഒരു രഹസ്യയോഗത്തില്‍ നീപ്പാള്‍ രാജാവിന്റെ അടുത്ത ബന്ധു പങ്കെടുത്തതായി ഗൂഢാലോചനയില്‍ പങ്കെടുത്ത ഡല്‍ഹി അപ്പോളോ ആശുപത്രിയിലെ എന്‍ഡോക്രിനോളജിസ്റ്റ് ഡോ. ആര്‍ പി സിങ് ടേപ്പില്‍ പറയുന്നുണ്ട്.

പുരോഹിതും കേണല്‍ ബാപാദിത്യ ദറും തമ്മിലുള്ള സംഭാഷണം ഏതുതരത്തിലുള്ള പ്രവര്‍ത്തനമാണ് അവര്‍ സൈന്യത്തിനുള്ളില്‍ നടത്തിയിരുന്നതെന്നു വ്യക്തമാക്കുന്നു.

കേണല്‍ ദര്‍: ഞാന്‍ അയച്ച മെസേജ് കണേ്ടാ?

പുരോഹിത്: കണ്ടു, രാജ്യം സൈനികാക്രമണത്തിലൂടെ പിടിച്ചെടുക്കുന്നതു സംബന്ധിച്ചല്ലേ?

കേണല്‍ ദര്‍: അതേ, അതേ. ഇത്തരത്തിലുള്ള മൂന്നുലക്ഷം കത്തടിച്ച് ഞാന്‍ സൈനികര്‍ക്കിടയില്‍ വിതരണം ചെയ്തു. ജനുവരി 26ന് ഇതോടൊപ്പം അഖണ്ഡഭാരതത്തിന്റെ 20,000 മാപ്പുകളും വിതരണംചെയ്തു. (സൈന്യത്തിനുള്ളില്‍) വിത്തുപാകാനുള്ള എന്റെ ഒരു എളിയ ശ്രമമായിരുന്നു അത്.

റിക്കാഡുകളില്‍ പുരോഹിത് പറഞ്ഞ ഇസ്രായേലിലേക്ക് പരിശീലനത്തിനയക്കുന്നതുള്‍പ്പെടെയുള്ള കാര്യങ്ങള്‍ ആദ്യഘട്ടത്തില്‍ തങ്ങള്‍ കാര്യമായെടുത്തില്ലെന്നും അതു മണ്ടത്തരമായിപ്പോയെന്നും ഒരു എ.ടി.എസ് ഉദ്യോഗസ്ഥന്‍ സമ്മതിക്കുന്നു. ജമ്മുകശ്മീര്‍ ഉ ള്‍പ്പെടെയുള്ള പ്രദേശങ്ങളില്‍ പോസ്റ്റ് ചെയ്യപ്പെട്ടിരുന്ന ഒര് ഇന്റലിജന്‍സ് ഉദ്യോഗസ്ഥന്‍ ഇത്തരത്തില്‍ ഒരു ഗൂഢാലോചനയില്‍ പങ്കാളിയാണെ ന്നതു തങ്ങളെ അദ്ഭുതപ്പെടുത്തി- എ.ടി.എസ് ഉദ്യോഗസ്ഥന്‍ പറയുന്നു.

മലേഗാവില്‍ സ്‌ഫോടനം നടത്താന്‍ ഉപയോഗിച്ച ആര്‍.ഡി. എക്‌സ് പുരോഹിത് സംഘടിപ്പിച്ചത് കശ്മീരില്‍ പോസ്റ്റിങ് ലഭിച്ചപ്പോഴാണെന്ന് എ.ടി. എസ് കുറ്റപത്രത്തിലുണ്ട്. റമ ദാന്‍ കാലമായതിനാല്‍ കൂടുതല്‍ മുസ്‌ലിംകളെ കൊല്ലാമെന്നു കണക്കുകൂട്ടിയാണ് മലേഗാവ് തന്നെ സ്‌ഫോടനത്തിനായി തിരഞ്ഞെടുത്തതെന്ന് എ. ടി.എസ് പറയുന്നു. ഈ കേസിലെ പ്രതികളിലൊരാളായ രാകേഷ് ദത്താറാം ദാവ്‌ദെയ്ക്ക് നന്ദേഡ്, പര്‍ബാനി സ്‌ഫോടനങ്ങളുമായി ബന്ധമുണെ്ടന്നതിന്റെ സൂചനയും കുറ്റപത്രം നല്‍കുന്നുണ്ട്.

പൂനെയിലെ ആര്‍.എസ്.എസ് നേതാവ് ശ്യാം ആപ്‌തെയായിരുന്നു മലേഗാവ് സ്‌ഫോടനത്തില്‍ പങ്കുള്ള മറ്റൊരാള്‍. ആപ്‌തെയെ കര്‍ക്കരെ ചോദ്യംചെയ്‌തെങ്കിലും അദ്ദേഹം കൊല്ലപ്പെട്ടശേഷം എ.ടി.എസ് നല്‍കിയ കുറ്റപത്രത്തില്‍ നിന്ന് ആപ്‌തെയുടെ പേര് അപ്രത്യക്ഷമായി.

മലേഗാവ് സ്‌ഫോടനക്കേസ് ഇങ്ങനെ

മലേഗാവ് രണ്ടാം സ്‌ഫോടനം: സപ്തംബര്‍ 29, 2008 വൈകീട്ട് 9.35.

സ്ഥലം: ബിക്കുചൗക്ക്.

മരണം: പതിനൊന്നുകാരനുള്‍പ്പെടെ ആറുപേര്‍.

സ്‌ഫോടകവസ്തുക്കള്‍: ആര്‍.ഡി.എക്‌സ്, അമോണിയം നൈട്രേറ്റ്, ഇന്ധനയെണ്ണ, ഇരുമ്പുചീളുകള്‍.

അന്വേഷണ ഏജന്‍സി: മഹാരാഷ്ട്ര ഭീകരവിരുദ്ധ സ്‌ക്വാഡ്്.

അറസ്റ്റിലായ പ്രധാന പ്രതികള്‍: പ്രജ്ഞാസിങ് ഠാക്കൂര്‍ (38), ശ്യാംലാല്‍ സാഹു (42), ശിവനാരായണന്‍ കല്‍സാങ്‌റ സിങ് (36), സമീര്‍ കുല്‍ക്കര്‍ണി (32), റിട്ടയേര്‍ഡ് മേജര്‍ രമേശ് ഉപാധ്യായ (64), അജയ് രഹിര്‍കാര്‍ (39), രാകേഷ് ദാവ്‌ദെ (35), ജദഗീഷ് മഹാത്രെ (40), ലഫ്റ്റനന്റ് കേണല്‍ ശ്രീകാന്ത് പ്രസാദ് പുരോഹിത് (37), സ്വാമി ദയാനന്ത പാണ്ഡെ (40), സുധാകര്‍ ചതുര്‍വേദി (37).

ഒളിവിലുള്ള പ്രതികള്‍: രാംജി കല്‍സംഗ്‌റ, സന്ദീപ് ദാംഗെ, പ്രവീണ്‍ മുത്താലിക്ക്.

സംഘടന: ആര്‍.എസ്.എസ്, അഭിനവ് ഭാരത്, ജയ് വന്ദേമാതരം ജനകല്യാണ്‍ സമിതി, ഹിന്ദുരാഷ്ട്ര സേന.

കുറ്റപത്രം: 4,528 പേജ്, 2009 ജനുവരി 20നു ഫയല്‍ ചെയ്തു.

തെളിവുകള്‍: സ്‌ഫോടനത്തിന് ഉപയോഗിച്ച പ്രജ്ഞാസിങിന്റെ ഉടമസ്ഥതയിലുള്ള ബൈക്ക്, ഗൂഢാലോചനയുടെ ടേപ്പുകള്‍, പ്രതികള്‍ തമ്മില്‍ നടത്തിയ ഫോണ്‍സംഭാഷണത്തിന്റെയും എസ്.എം.എസുകളുടെയും രേഖകള്‍, അഞ്ചു സൈനിക ഉദ്യോഗസ്ഥരുള്‍പ്പെടെ 389 സാക്ഷികള്‍, 12 സാക്ഷിമൊഴികള്‍, ഗൂഢാലോചനയുടെ ടേപ്പുകളുള്ള ദയാനന്ദ് പാണ്ഡെയുടെ ലാപ്‌ടോപ്പ്.

കുറ്റം: വധം-302, വധശ്രമം-307, ഗൂഢാലോചന-120 ബി, മനപ്പൂര്‍വം ആയുധമുപയോഗിച്ചു പരിക്കേല്‍പ്പിക്ക ല്‍-326, അപകടകരമായ ആയുധം ഉപയോഗിച്ച് പരിക്കേല്‍പ്പിക്കല്‍-324, സ്വത്തുനശിപ്പിക്കല്‍-327, 153 ഡി, സ്‌ഫോടകവസ്തു നിയമത്തിലെ 3, 4, 5 വകുപ്പുകള്‍, രാജ്യത്തിന്റെ അഖണ്ഡതയ്ക്കും ഐക്യത്തിനും വെല്ലുവിളിയുയര്‍ത്തല്‍, നിയമവിരുദ്ധ പ്രവര്‍ത്തന നിരോധന നിയമത്തിലെ 15, 18, 23 വകുപ്പുകള്‍, ആര്‍.ഡി.എക്‌സ് ഉപയോഗിച്ചു സ്‌ഫോടനം നടത്തല്‍, ആയുധനിയമത്തിലെ 3, 7, 25 വകുപ്പുകള്‍. പ്രതികള്‍ക്കെതിരേ മോക്ക ചുമത്തിയിരുന്നെങ്കിലും പിന്നീടു പിന്‍വലിച്ചു.

ആസൂത്രണം, മുസ്‌ലിം വേഷം, ആക്രമണം; എല്ലാം ഭദ്രമാവുമെന്ന് പുരോഹിത്

വിദേശത്തെ മാത്രമല്ല, രാജ്യത്തെ വിവിധ സായുധസംഘടനകളുമായി പുരോഹിതും സംഘവും ബന്ധം സ്ഥാപിക്കാന്‍ ശ്രമിച്ചതിന്റെ വിവരങ്ങളും ദയാനന്ദ് പാണ്ഡെയുടെ ടേപ്പിലുണ്ട്. ആയുധങ്ങ ള്‍ ലഭിക്കാന്‍ നാഗാലാന്റിലെ നിരോധിത സംഘടനയായ നാഷനലിസ്റ്റ് സോഷ്യലിസ്റ്റ് കൗണ്‍സില്‍ ഓഫ് നാഗാലാന്റ് നേതാവ് കെതോമി സേമയുമായി പുരോഹിത് കൂടിക്കാഴ്ച നടത്തി. പുരോഹിതിന്റെ പ്രവര്‍ത്തനങ്ങള്‍ക്കു സഹായം നല്‍കണമെന്നാവശ്യപ്പെട്ട് സേമ തന്റെ സംഘടനയുടെ ജനറലിന് കത്തെഴുതി യതായും ജനറല്‍ പിന്തുണ വാഗ്ദാനം ചെയ്തതായും പുരോഹിത് പറയുന്നു. (തുയിംഗാലെങ് മുഈവയാണ് ഇതിന്റെ ജനറല്‍ സെക്രട്ടറി.) നാഗാലാന്റില്‍ പ്രത്യേക ക്രിസ്ത്യന്‍ രാഷ്ട്രത്തിനു വേണ്ടി സായുധപോരാട്ടം നടത്തുന്ന നാഷനലിസ്റ്റ് സോഷ്യലിസ്റ്റ് കൗണ്‍സില്‍ എന്തുകൊണ്ട് പുരോഹിതിന് സഹായം വാഗ്ദാനം ചെയ്‌തെന്ന കാര്യം അവ്യക്തമാണ്. സൈന്യത്തിന്റെ സൗകര്യങ്ങള്‍ ഹിന്ദുരാഷ്ട്ര നിര്‍മിതിക്കായി ഉപയോഗിക്കുന്നതു സംബന്ധിച്ചും രണ്ടു മാവോവാദികളെ ഡല്‍ഹിയില്‍ പിടികൂടി കൊലപ്പെടുത്തിയതു സംബന്ധിച്ചും പുരോഹിത് ടേപ്പില്‍ പറയുന്നുണ്ട്.

ടേപ്പില്‍ പുരോഹിത്: അസമില്‍ നിന്നു നാലുലക്ഷം രൂപയ്ക്ക് ഞാന്‍ ആയുധങ്ങള്‍ വാങ്ങി. ഒരു പോലിസ് ഉദ്യോഗസ്ഥനാണ് എനിക്കു വാങ്ങിത്തന്നത്. ഭയങ്കര വിലയാണ്. എന്റെ കൈയില്‍ അപ്പോള്‍ മൂന്നുലക്ഷം മാത്രമാണ് ഉണ്ടായിരുന്നത്. ഒരുലക്ഷം ഞാന്‍ കടംവാങ്ങി. ഒരു പിസ്റ്റള്‍ എന്റെ കൈവശം വച്ചു. ബാക്കി ആയുധങ്ങള്‍ നീപ്പാളിലെ നമ്മുടെ ആളുകള്‍ക്ക് പരിശീലനത്തിന് അയച്ചു കൊടുത്തു. വൈകാതെ നാം ആക് ഷന്‍ തുടങ്ങും. മാവോവാദികള്‍ക്ക് പണം നല്‍കുന്ന ആറോ എഴോ പേരുടെ ലിസ്റ്റ് ഞാന്‍ സംഘടിപ്പിച്ചിട്ടു ണ്ട്. ആദ്യം അവരെ കൊല്ലണം. നിങ്ങള്‍ക്കറിയാമോ, ഡല്‍ഹിയിലേക്കു പുറപ്പെട്ട രണ്ടു മാവോവാദികളെക്കുറിച്ച് അസം ഡി.ഐ.ജി എനിക്കു വിവരം തന്നു. ഡല്‍ഹി വസന്ത് കുഞ്ച് സിവിക് സെന്ററില്‍ വച്ച് ഞങ്ങള്‍ അവരെ പിടികൂടി. മുനിര്‍ഖയിലൊരിടത്ത് അവരെ രാത്രി തടവില്‍ പാര്‍പ്പിച്ചു. ഈ വീട്ടിനുള്ളില്‍ നിന്ന് അഴുക്കുചാലിലേക്ക് ഒരു രഹസ്യ ചാനല്‍ നിര്‍മിച്ചിട്ടുണ്ട്. അവരില്‍ നിന്ന് ആവശ്യമായ വിവരങ്ങള്‍ ചോദിച്ചറിഞ്ഞ് അവരെ കൊലപ്പെടുത്തി കനാലിലൂടെ അഴുക്കുചാലിലേക്കു തള്ളി.

മറ്റൊരു ടേപ്പില്‍ പുരോഹിത് പാണ്ഡെയോട് പറയുന്നു: ഡല്‍ഹി യില്‍ ഒരു ക്യാപ്റ്റനും മേജര്‍ക്കും പോസ്റ്റിങ് കിട്ടിയിട്ടുണ്ട്. അവരോടു ഞാന്‍ കാര്യങ്ങള്‍ ഫോണില്‍ സംസാരിച്ചു. മൂന്നുമാസം കൊണ്ട് ചെയ്യേണ്ട പണിയാണ് അതുകൊണ്ട് പെട്ടെന്നു ചെയ്യാന്‍ പറ്റിയത്. ഞാ നും അവരും സംഘ പ്രവര്‍ത്തകരായതുകൊണ്ട് കാര്യങ്ങള്‍ എളുപ്പമാ യി. എനിക്ക് അദ്ദേഹത്തെ നേരിട്ടു പരിചയമില്ലായിരുന്നു. അദ്ദേഹം ഉത്ത ര്‍പ്രദേശില്‍ നിന്നുള്ള ആളാണ്. സംഘ പ്രവര്‍ത്തകരായാല്‍ കാര്യങ്ങള്‍ എളുപ്പം നടക്കും. അദ്ദേഹം ഒരുദിവസംകൊണ്ട് കാര്യങ്ങള്‍ ചെയ്തുതന്നു.

ദയാനന്ദ് പാണ്ഡെ: എനിക്ക് ഫെബ്രുവരി 17ന് ഒറീസയില്‍ ഓര്‍ഗനൈ സര്‍ (ആര്‍.എസ്.എസിന്റെ മുഖപത്രം) എഡിറ്റര്‍ ദീപക് റാത്ത് സംഘടിപ്പിക്കുന്ന ഒരു പരിപാടിയില്‍ പങ്കെടുക്കാനുണ്ട്. അതൊരു വ്യക്തിപര മായ പരിപാടിയാണ്.

പുരോഹിത്: ഭുവനേശ്വര്‍ നഗരത്തിലാണോ. എങ്കില്‍ നമ്മുടെ ഒറീസാ കമാന്‍ഡറോട് നിങ്ങളെ സ്വീകരിക്കാന്‍ പറയാം.

പാണ്ഡെ: നിങ്ങള്‍ക്ക് നരേന്ദ്രമോഡിയെ പരിചയമുണേ്ടാ ?

പുരോഹിത്: ഒന്നോ രണേ്ടാ തവണ കണ്ടിട്ടുണ്ട്. അത്ര അടുപ്പമില്ല.

പാണ്ഡെ: നിങ്ങള്‍ക്ക് താല്‍പ്പര്യമുണെ്ടങ്കില്‍ ഞാന്‍ അദ്ദേഹവുമായി കൂടിക്കാഴ്ചയ്ക്ക് അവസരമുണ്ടാക്കാം.

പുരോഹിത്: പിന്നെന്താ.

പാണ്ഡെ: സ്വാമി അസിമാനന്ദയ്ക്ക് നരേന്ദ്രമോഡിയുമായി അടുത്ത ബന്ധമുണ്ട്. അദ്ദേഹം വഴി കൂടിക്കാഴ്ചയ്ക്ക് അവസരമുണ്ടാക്കാം.

മക്കാ മസ്ജിദ് സ്‌ഫോടനക്കേസില്‍ സി.ബി.ഐ അറസ്റ്റിലായ അസിമാനന്ദ ഇപ്പോള്‍ സംജോത എക്‌സ്പ്രസ് സ്‌ഫോടനക്കേസില്‍ എന്‍. ഐ.എ കസ്റ്റഡിയിലാണ്. അജ്മീര്‍ സ്‌ഫോടനം അന്വേഷിക്കുന്ന രാജസ്ഥാന്‍ എ.ടി.എസും അസിമാനന്ദയുടെ പങ്കു കണെ്ടത്തിയിട്ടുണ്ട്. 2006 ല്‍ ഗുജറാത്തിലെ ദാംഗ് ജില്ലയിലുള്ള അസിമാനന്ദയുടെ ആശ്രമത്തി ല്‍ നടത്തിയ ശബരി കുംഭ പ്രാര്‍ഥ നായോഗത്തില്‍ വച്ചാണ് മലേഗാവ്, സംജോത, മക്കാമസ്ജിദ്, ഡല്‍ഹി ജുമാമസ്ജിദ്, അജ്മീര്‍ തുടങ്ങി സ്‌ഫോടനങ്ങള്‍ നടത്തേണ്ട സ്ഥലങ്ങളുടെ ലിസ്റ്റ് തയ്യാറാക്കിയതെന്ന് സി.ബി.ഐ കണെ്ടത്തിയിട്ടുണ്ട്. മ ലേഗാവ് ഉള്‍പ്പെടെയുള്ള കേസിലെ പ്രതികള്‍ ആ യോഗത്തിനെത്തിയിരുന്നു. ഗൂഢാലോചനയ്ക്കു മറയിടാനാണ് കുംഭമേള നടത്തിയതെന്ന് അസിമാനന്ദ സമ്മതിച്ചു. ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്രമോഡിയായിരുന്നു കുംഭമേളയില്‍ പങ്കെടുത്ത മറ്റൊരാള്‍. ആര്‍.എസ്.എസ് തലവന്‍ കെ എസ് സുദര്‍ശന്‍, ഇപ്പോഴത്തെ തലവന്‍ മോഹന്‍ ഭാഗവത് എന്നിവരും കുംഭമേളയില്‍ സന്നിഹിതരായിരു ന്നു. ഇവരുടെ അറിവില്ലാതെയാണോ ഗൂഢാലോചന നടന്നത്, അസിമാനന്ദ പുരോഹിതിനെ മോഡിക്കു പരിചയപ്പെടുത്തിയോ, ഗൂഢാലോചന സുദര്‍ശനും ഭാഗവതും അറിയാതെയായിരുന്നോ ഇവയെല്ലാം അന്വേഷണത്തില്‍ പുറത്തുവരേണ്ട കാര്യങ്ങളാണ്.

തങ്ങളുടെ പ്രവര്‍ത്തനങ്ങളുടെ പഴി മുസ്‌ലിംകള്‍ക്കുമേല്‍ ചാര്‍ത്താ ന്‍ പുരോഹിതും സംഘവും നടത്തുന്ന ഗൂഢാലോചനയുടെ ചില ഭാഗങ്ങളാണ് ടേപ്പുകളില്‍ ചിലത്. മുസ്‌ലിം വേഷം ധരിച്ചുചെന്ന് ജനക്കൂട്ടത്തിനു നേരെ വെടിവയ്ക്കുകയും ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്യണമെന്ന് പുരോഹിത് നിര്‍ദേശിക്കുന്നു.

ഇതിനു സൈനിക വിഭാഗങ്ങള്‍ തമ്മിലുള്ള സ്വരച്ചേര്‍ച്ചയില്ലായ്മ മുതലെടുക്കാമെന്നും പുരോഹിത് ഉപദേശിക്കുന്നു. ''സൈന്യവും ബി.എസ്.എഫും തമ്മില്‍ ആക്ഷനുകള്‍ക്ക് പരസ്പരം സഹകരിക്കാറില്ലെന്ന് എനിക്കറിയാം. ബി.എസ്. എഫ്, സി.ആര്‍.പി.എഫ്, സം സ്ഥാ ന പോലിസ് എന്നിവര്‍ തമ്മിലും പരസ്പര സഹകരണമില്ല. സൈന്യത്തില്‍ നിന്നു രണ്ടു പഴയ വണ്ടികള്‍ വാങ്ങുക. അവയ്ക്ക് സൈനിക വാഹനത്തിന്റെ പെയിന്റടിച്ച് സൈനിക യൂനിഫോം ധരിച്ച നമ്മുടെ ആളുകളുമായി മീറത്തിലേക്കു പോവുക. നഗരത്തില്‍ പെട്ടെന്നു തന്നെ വെടിവയ്പ് നടത്തി തിരിച്ചുപോരുക. രാ ജ്യം മൊത്തം ആശയക്കുഴപ്പത്തിലായിക്കൊള്ളും.''- പുരോഹിത് പറയുന്നു. (മുംബൈയില്‍ സമാനമായ ആക്രമണമാണു നടന്നതെന്ന് ശ്രദ്ധിക്കുക.) കര്‍ക്കരെ കണ്ടെടുത്ത ടേപ്പിലെ ഈ സുപ്രധാന ഭാഗം പക്ഷേ കര്‍ക്കരെ കൊല്ലപ്പെട്ടശേഷം എ.ടി. എസ് തലവനായ കെ പി രഘുവന്‍ ഷിയുടെ നേതൃത്വത്തില്‍ നല്‍കിയ കുറ്റപത്രത്തില്‍ നിന്ന് ഒഴിവാക്കിയിരുന്നു. കര്‍ക്കരെയ്ക്കു മുമ്പ് എ.ടി.എസ് തലവനായിരിക്കെ ഇതേ രഘുവന്‍ഷിയാണ് മഹാരാഷ്ട്ര എ.ടി.എസിന് പുരോഹിത് മുഖേന ട്രെയ്‌നിങ് നല്‍കിയത്.

സൈന്യത്തിലുള്ള പുരോഹിതിന്റെ സ്വാധീനമായിരുന്നു ഇതോടൊപ്പം അന്വേഷിക്കാതെ കിടന്ന മറ്റൊ ന്ന്. പുരോഹിത് മാത്രമായിരുന്നോ ഇക്കാര്യങ്ങളെല്ലാം ആസൂത്രണം ചെയ്തത്. പത്തോ പതിനഞ്ചോ ആളുകളെയും കുറച്ച് ആര്‍.ഡി.എക് സും ഉപയോഗിച്ച് രാജ്യം പിടിക്കാനിറങ്ങിയ വിഡ്ഢികളായിരുന്നോ അവര്‍. അങ്ങനെ ആയിരുന്നെങ്കില്‍ 2002 മുതല്‍ തുടങ്ങിയ ഗൂഢാലോചന എന്തുകൊണ്ട് 2008 വരെ പുറത്തുവന്നില്ല. പുരോഹിതിന് തനിച്ച് ഇസ്രായേലിലേക്കും നീപ്പാളിലേക്കും പരിശീലനത്തിനും ചര്‍ച്ചകള്‍ക്കും ആളെ പറഞ്ഞയക്കാനാവുമോ. മറ്റ് ഉദ്യോഗസ്ഥരുടെ സഹായമോ അ റിവോ ഇല്ലാതെ സൈന്യത്തില്‍ നിന്ന് ആര്‍.ഡി.എക്‌സ് കടത്താനാവുമോ. സൈന്യത്തിലെ വലിയൊരു ഉന്നത വലയത്തിന്റെയും സംഘപരിവാരത്തിന്റെയും പൂര്‍ണ പിന്തുണ പുരോഹിതിനും സംഘത്തിനുമുണ്ടായിരുന്നുവെന്നു വ്യക്തമാണ്.

മിലിറ്ററി ഇന്റലിജന്‍സ് ഉദ്യോഗസ്ഥനെന്ന നിലയില്‍ മറ്റു രാജ്യങ്ങളില്‍ പ്രവര്‍ത്തിക്കാനുള്ള സൗകര്യങ്ങള്‍ പുരോഹിത് ഉപയോഗിച്ചിട്ടു ണ്ട്. എന്നാല്‍ ആരെല്ലാമായിരുന്നു പുരോഹിതിന് സഹായം നല്‍കിയിരുന്നവര്‍. സ്‌ഫോടനങ്ങള്‍ അഭിനവ് ഭാരതിന്റെ പദ്ധതിയില്‍ ചെറുതൊന്നായിരുന്നുവെന്ന് പാണ്ഡെയുടെ ടേപ്പില്‍ നിന്നു വ്യക്തമാണ്. ഒരു ടേപ്പില്‍ ഡല്‍ഹി ഹിന്ദുമഹാസഭ ചീഫ് അയോധ്യാപ്രസാദ് ത്രിപാഠി പറയുന്നു: ''ഇംഗ്ലണ്ടിലെ സ്റ്റീഫന്‍ ഗൗസുമായി നമ്മള്‍ സ്ഥിരമായി സമ്പര്‍ക്കത്തിലാണ്. വലിയ കമ്മ്യൂണിസ്റ്റ് വിരുദ്ധനും മുസ്‌ലിംവിരുദ്ധനുമാണ് അദ്ദേഹം. ഫ്രാന്‍സ്, ജര്‍മനി, ഇംഗ്ല ണ്ട്, അമേരിക്ക എന്നിവിടങ്ങളില്‍ അദ്ദേഹത്തിന്റെ സംഘം അതിവേഗത്തില്‍ വളര്‍ന്നുകൊണ്ടിരിക്കു ന്നു.'' മറ്റൊന്ന് യു.എന്നില്‍ ഹിന്ദുരാഷ്ട്രം രജിസ്റ്റര്‍ ചെയ്യുന്നതിനെ സംബന്ധിച്ചാണ്. നീപ്പാളില്‍ പരിശീലനത്തോടൊപ്പം ഒളിത്താവളവും ഒരുക്കുന്നതിനെക്കുറിച്ചും ടേപ്പില്‍ വിവരങ്ങളുണ്ട്.

ഗൂഢാലോചന, ആസൂത്രണം, സ്‌ഫോടനം എല്ലാം ആര്‍.എസ്.എസ് വക

പരാഖ്‌നാഥ് പ്രമാണികിന്റെ പേരിലുളള ഡ്രൈവി ങ് ലൈസന്‍സിലും തിരിച്ചറിയല്‍ കാര്‍ഡിലും കൃത്രിമം കാട്ടിയായിരുന്നു അജ്മീരിലും മക്കാമസ്ജിദിലും സ്‌ഫോടനം നടത്താനായി 11 സിംകാര്‍ഡുക ളും എട്ടു മൊബൈല്‍ഫോണുകളും വാങ്ങിയത്. 2006 മെയ് 24 നും നവംബര്‍ 26നും ഇടയിലായി ജാംതാര, മിഹിജാം, അസ്സാനോള്‍ എന്നിവിടങ്ങളില്‍ നിന്നായിരുന്നു ഇവ വാങ്ങിയതെന്നു കണെ്ടത്തി. ഇതില്‍ രണ്ടു സിംകാര്‍ഡുകള്‍ ഉപയോഗിച്ചായിരുന്നു മക്കാമസ്ജിദില്‍ സ്‌ഫോടനം നടത്തിയത്. കേസിലെ പ്രതിയായ ദേവേന്ദര്‍ ഗുപ്ത ആര്‍.എസ്.എസിന്റെ ജില്ലാ പ്രചാരകായിരിക്കെ ഈ മൂന്നു സ്ഥലങ്ങളും ഗുപ്തയുടെ പ്രവര്‍ത്തനമണ്ഡലത്തിനുള്ളിലായിരുന്നു. ഇതില്‍ നാലു മൊബൈല്‍ഫോണുകളും സിംകാ ര്‍ഡുകളുമായിരുന്നു അജ്മീര്‍, മക്കാമസ്ജിദ് സ്‌ഫോടനങ്ങള്‍ക്ക് ഉപയോഗിച്ചിരുന്നത്.

നാലു മൊബൈല്‍ഫോണുകളും സിംകാര്‍ഡുകളില്‍ ചിലതും മധ്യപ്രദേശ് സ്വദേശികളായ ചന്ദ്രശേഖര്‍ ലേവെ, രവീന്ദ്ര പടിദാര്‍, സന്തോഷ് പടിദാര്‍ എന്നിവരുടെ പക്കലുണ്ടായിരു ന്നു. ചോദ്യംചെയ്യലില്‍ മരിച്ചു പോയ പങ്കജ് പടിദാറാണ് ഈ ഫോണുകള്‍ നല്‍കിയതെന്ന് എ.ടി.എസിനെ ചന്ദ്രശേഖര്‍ തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിച്ചു. എന്നാല്‍ കൂടുതല്‍ ചോദ്യംചെയ്തതോടെ മലേഗാവ് കേസിലെ പ്രതിയായ സന്ദീപ് ദാംഗെയാ ണ് ഈ ഫോണുകള്‍ നല്‍കിയതെന്ന് ചന്ദ്രശേഖര്‍ സമ്മതിച്ചു.

സന്ദീപ് ദാംഗെ മലേഗാവ് കേസില്‍ ഒളിവില്‍പ്പോവുന്നതിനു മുമ്പ് ചന്ദ്രശേഖറിനു നല്‍കണമെന്നാവശ്യപ്പെട്ട് നാലു മൊബൈല്‍ ഫോണുകളും ഷാജാപൂരിലെ ആര്‍.എസ്.എസ് നേതാവ് ഗോവര്‍ധന്‍ സിങിനെയാണ് ഏല്‍പ്പിച്ചിരുന്നത്. ആര്‍.എസ്.എസ് നേതാവ് ഭാനു താക്കൂറിനൊപ്പം ചെന്ന് ചന്ദ്രശേഖര്‍ ഗോവര്‍ധനില്‍ നിന്ന് മൊബൈല്‍ഫോണുകള്‍ വാങ്ങി. ഇതില്‍ മൂന്നെണ്ണം സുഹൃത്തായ വിഷ്ണു പടിദാറിന് സമ്മാനമായി നല്‍കി. ഒരു ഫോണ്‍ സ്വന്തമായി ഉപയോഗിച്ചു. ഉപയോഗിച്ചുകൊണ്ടിരു ന്ന ഫോണാണ് ചന്ദ്രശേഖറെ കണെ്ടത്താന്‍ എ.ടി.എസിനെ സഹായിച്ചത്.

ഇതിലൊരു ഫോണ്‍ പ്രവര്‍ത്തനക്ഷമമല്ലാതായപ്പോള്‍ വിഷ്ണു പടിദാര്‍ തല്ലിപ്പൊട്ടിച്ചുകളഞ്ഞു. 2010 ഏപ്രില്‍ 29ന് ദേവേന്ദര്‍ ഗുപ്തയെ അറസ്റ്റ് ചെയ്തു. 2010 മെയ് ഒന്നിന് ചന്ദ്രശേഖര്‍ അറസ്റ്റിലായി. ഒരേ ലക്ഷ്യത്തോടെ പ്രവര്‍ത്തിക്കുന്ന ജയ് വന്ദേമാതരം, അഭിനവ് ഭാരതി ല്‍ ലയിച്ചതായി രാജസ്ഥാന്‍ എ.ടി. എസിന്റെ ചോദ്യംചെയ്യലില്‍ പുരോഹിത് സമ്മതിച്ചിരുന്നു.

'ജയ് വന്ദേമാതരം' എന്ന പേരാണ് ഫോണിന്റെ സ്‌ക്രീന്‍ േസവറില്‍ ചേര്‍ത്തിരുന്നത്. ഇതാണ് അന്വേഷണത്തില്‍ മറ്റൊ രു തുമ്പായതും. സ്‌ഫോടനത്തിന്റെ ആസൂത്രണം മുതല്‍ ബോംബ് സ്ഥാപിച്ചതില്‍ വരെ പങ്കുള്ള സുനില്‍ ജോഷിയെയായിരുന്നു എ.ടി.എസിന് വേണ്ടിയിരുന്നത്. ദേവാസ് സ്വദേശിയായ ജോഷിയെ തേടി മധ്യപ്രദേശുമായി ബന്ധപ്പെട്ടെങ്കി ലും അവര്‍ സഹകരിച്ചില്ല. എന്നാല്‍ അദ്ദേഹം 2007 ഡിസംബ ര്‍ 29ന് കൊല്ലപ്പെട്ടിരുന്നു.

സംജോത, അജ്മീര്‍, മക്കാമസ്ജിദ് സ്‌ഫോടനങ്ങളില്‍ ജോഷി നേരിട്ടു പങ്കാളിയായിരുന്നു. രഹസ്യം പുറത്താവുമെന്നു ഭയന്ന പുരോഹിതും സംഘവും തന്നെ ജോഷിയെ കൊലപ്പെടുത്തുകയായിരുന്നുവെന്ന് പിന്നീട് തെളിഞ്ഞു. അസിമാനന്ദയാണ് ജോഷിയുടെ കൊലപാത കം ആസൂത്രണം ചെയ്തത്. അന്നു രാത്രി ഓപറേഷന്‍ വിജയകരമായശേഷം അസിമാനന്ദ പുരോഹിതിനെ വിളിച്ച് വിവരം നല്‍കി. നമ്മുടെ പ്രധാനപ്പെട്ട വ്യക്തി കൊല്ലപ്പെട്ടിരിക്കുന്നുവെന്നായിരുന്നു അസിമാനന്ദയുടെ സന്ദേശം.

ജോഷിയുടെ ഫോണ്‍ബുക്കും ദൈനംദിന ചെലവുകളുടെയും യാത്രകളുടെയും വിവരങ്ങളെഴുതിയ ഡയറിയും ജോഷി ആരാണെന്നു വെളിപ്പെടുത്തുന്നുണ്ട്. കൊല്ലപ്പെടുന്നതിന്റെ തലേദിവസം ജോഷി ടെലിഫോണില്‍ മണിക്കൂറുകളോളം ക്ഷുഭിതനായി സംസാരിക്കുന്നതു കണ്ടവരുണ്ട്. ജോഷി മാപ്പുസാക്ഷിയായേക്കുമെന്ന ഭയം ആര്‍.എസ്. എസിനുണ്ടായിരു ന്നു. ദേവാസ് ബൈപാസിലെ വാടകവീട്ടില്‍ മേഹുല്‍, ഖനശ്യാം, ഉസ്താദ് എന്നിവര്‍ക്കൊപ്പമായിരുന്നു ജോഷിയുടെ താമസം. മനോജ് എന്ന പേരായിരുന്നു ജോഷി നല്‍കിയത്.

ഒരു ദിവസം ജോഷിക്ക് ഒരു ഫോ ണ്‍ വന്നു. ഫോണില്‍ സംസാരിച്ചുകൊണ്ടുതന്നെ ആരെയോ പ്രതീക്ഷിച്ചെന്ന പോലെ ജോഷി പുറത്തിറങ്ങി. വീടിനടുത്ത വളവില്‍ വച്ച് രണ്ടുപേര്‍ ബൈക്കിലെത്തി ജോഷിയെ വെടിവച്ചുകൊന്നു പെട്ടെന്നു തന്നെ രക്ഷപ്പെട്ടു. അതിനുശേഷം ജോഷിയുടെ കൂടെ താമസിച്ചിരുന്നവരെ ആരും കണ്ടിട്ടില്ല. ജോഷിയുടെ ഡയറിക ളി ല്‍ പ്രധാനപ്പെട്ടതൊന്ന് അപ്രത്യക്ഷമാവുകയും ചെയ്തു. സിമിയാണ് ജോഷിയെ കൊലപ്പെടുത്തിയതെന്നാരോപിച്ച് പോലിസ് കേസ് മടക്കി. എന്നാല്‍ സ്‌ഫോടനങ്ങളി ല്‍ ജോഷിയുടെ പങ്ക് വെളിപ്പെട്ട സാഹചര്യത്തിലാണ് ജോഷിയുടെ മരണം വീണ്ടും അന്വേഷിക്കുന്നത്. അജ്മീര്‍, മക്കാമസ്ജിദ് സ്‌ഫോടനങ്ങളെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ഈ അന്വേഷണത്തി ല്‍ പുറത്തുവന്നു.

അജ്മീര്‍ സ്വദേശിയായ ദേവേന്ദര്‍ ഗുപ്ത മധ്യപ്രദേശിലെ മാഹോയില്‍ ജില്ലാ പ്രചാരകായിരുന്ന കാലത്താണ് ജോഷിയെ പരിചയപ്പെടുന്നത്. ജോഷിയുമായി പരിചയപ്പെട്ടതോടെ ഗുപ്ത ആര്‍.എസ്.എസിനുള്ളി ല്‍ വളര്‍ന്നു. 1999ല്‍ ഗുപ്തയെ ആര്‍.എസ്.എസ് സേവാഭാരതിയുടെ ഉത്തരവാദപ്പെട്ട ഒരു പോസ്റ്റില്‍ നിയമിച്ചു.

പിന്നീട് ആര്‍.എസ്.എസ് തെഹ്‌സില്‍ പ്രചാരകായി ഗുപ്ത. 1998-2002 കാലത്ത് ഇന്‍ഡോര്‍, മാഹോയ് എന്നിവിടങ്ങളില്‍ ജോഷിയുടെ സഹായത്തോടെയാണ് ഗുപ്ത പ്രവര്‍ ത്തനം നടത്തുന്നത്. ഇരുവരും അടുത്ത സുഹൃത്തുക്കളായി. ഒമ്പത് വര്‍ഷത്തിനുള്ളില്‍ ഗുജറാത്ത്, മധ്യപ്രദേശ,് ജാര്‍ഖണ്ഡ് എന്നിവിടങ്ങളിലെല്ലാം ഇവര്‍ നിരവധി ബന്ധങ്ങളുണ്ടാക്കി. ഷാജാപൂരില്‍ ജില്ലാ പ്രചാരകായിരുന്നു സന്ദീപ് ദാംഗെയും. അജ്മീരിലും മറ്റും സ്‌ഫോടനങ്ങള്‍ നടത്താന്‍ വ്യാജപേരില്‍ ജോഷിക്കും തനിക്കും ലൈസന്‍സ് സംഘടിപ്പിക്കുന്നത് ദേവേന്ദ്ര ഗുപ്തയാണ്.

2005 സപ്തംബര്‍ 30ന് ഡബ്ല്യൂ.ബി 38178780 നമ്പറില്‍ ഗുപതയ്ക്കും ഡബ്ല്യൂ.ബി 38178781 എന്ന നമ്പറില്‍ സുനില്‍ ജോഷിക്കും ബംഗാളില്‍ നിന്ന് വ്യാ ജ ലൈസന്‍സ് സംഘടിപ്പിച്ചു. മനോജ് എന്നായിരുന്നു സുനില്‍ ജോഷിയുടെ പേര്. സ്‌ഫോടനങ്ങള്‍ നടത്താന്‍ ഈ ലൈസ ന്‍സ് ഉപയോഗിച്ചും സിംകാര്‍ഡുകള്‍ വാങ്ങിയിരുന്നു.

അസിമാനന്ദയുടെ ആശ്രമത്തില്‍ നടന്ന കുംഭമേളയില്‍ സ്‌ഫോടനം നടത്താനുള്ള ലിസ്റ്റ് തയ്യാറാക്കിയശേഷം ജാര്‍ഖണ്ഡിലെ മിഹിജാം ജാംതാരയിലുള്ള ആര്‍.എസ്.എസ് ഓഫിസായ ഭൂപത് മഹേശ്വരി സദനി ല്‍ ഇതിനായുള്ള തുടര്‍ ഗൂ ഢാലോചനായോഗങ്ങള്‍ ചേര്‍ന്നതായി ഗുപ്ത എ.ടി.എസിനോട് സമ്മതിച്ചു. പശ്ചിമ ബംഗാള്‍ അതിര്‍ത്തിക്ക് 50 കിലോമീറ്റര്‍ മാത്രം അകലെയാണ് ജാംതാര. സ്‌ഫോടനം നടത്താ ന്‍ സൗകര്യത്തിന് വ്യാജ രേഖകളുണ്ടാക്കുന്ന കാര്യങ്ങള്‍ ഇവിടെ വച്ചാണ് തീരുമാനിച്ചത്.

ആര്‍.എസ്.എസ് മിഹിജാം ജില്ലാ പ്രചാരകായിരുന്ന ഗുപ്തയ്ക്ക് അതിന്റെ ചുമതലയും നല്‍കി. വൈകാതെ ഗുപ്ത ജോഷി ക്ക് വ്യാജ വിലാസത്തിലുള്ള ലൈസന്‍സ് കൊല്‍ക്കത്ത റെയില്‍വേ സ്റ്റേഷനിലെത്തിച്ചു കൊടുത്തു. സുനില്‍ ജോഷിക്കൊപ്പം സ്‌ഫോടകവസ്തുക്കള്‍ സംഘടിപ്പിക്കാന്‍ ലോകേഷ് ശര്‍മയാണ് ഉണ്ടായിരുന്നതെന്നും ഗുപ്ത പറഞ്ഞു. ദേബാല്‍പൂരിലെ കൃഷ്ണദത്ത് പാണ്ഡെയുടെ ഗോശാലയില്‍ നിന്നാണ് ജോഷി സ്‌ഫോടകവസ്തുക്കള്‍ സംഘടിപ്പിക്കുന്ന ത്. ഡിറ്റോണേറ്റര്‍ ആദ്യം സംഘടിപ്പിക്കുന്നത് സന്ദീപ് ദാം ഗെയാണ്. രാംജി കല്‍സാങ്‌റെയുടെ വീട്ടില്‍ വച്ച് ബോംബ് നിര്‍മാണം ആരംഭിച്ചെന്നും ഗു പ്ത വെളിപ്പെടുത്തി.

തുടര്‍ അന്വേഷണം നടക്കു ന്നത് 2010 മെയ് 15ന് അറസ്റ്റി ലായ ലോകേഷ് ശര്‍മയുടെ കുറ്റസമ്മതത്തിന്റെ അടിസ്ഥാനത്തിലായിരുന്നു. കല്‍സാങ്‌റെയുടെ ഇന്‍ഡോര്‍ ശാന്തിവിഹാ ര്‍ കോളനിയിലുള്ള ഫ്‌ളാറ്റില്‍ ഗൂഢാലോചനാ യോഗങ്ങള്‍ നടന്നതായി ശര്‍മ പറഞ്ഞു. ഇവിടെ വച്ചാണ് ബോംബ് നിര്‍മാണം പൂര്‍ത്തിയാക്കുന്നത്. തുടര്‍ന്ന് ബോംബ് അജ്മീരിലെത്തിക്കുന്നതിന് ദേവാസ് ബൈപാസിലുള്ള സുനില്‍ജോഷിയുടെ വീട്ടിലേക്കു കൊണ്ടുപോയി.

അസിമാനന്ദയുടെ ആശ്രമത്തില്‍ 2006ല്‍ നടന്ന ഗൂഢാലോചനായോഗത്തിനു മുമ്പ് 2004 ഏപ്രില്‍-മെയ് മാസങ്ങളി ല്‍ നടന്ന ഉജ്ജയ്ന്‍ കുംഭമേളയില്‍ അസിമാനന്ദയുടെ നേതൃത്വത്തില്‍ മറ്റൊരു ഗൂഢാലോച നായോഗം നടന്നതായി ലോകേഷ് ശര്‍മ വെളിപ്പെടുത്തി. പ്രജ്ഞാസിങ് ഠാക്കൂര്‍, സുനില്‍ ജോഷി, സന്ദീപ് ദാംഗെ, രാംജി കല്‍സാങ്‌റെ, ലോകേഷ് ശര്‍മ, ദേവേന്ദര്‍ ഗുപ്ത, സമാന്‍ദാര്‍, ശിവം ധാക്കാന്ത് എന്നിവരാണ് യോഗത്തില്‍ പങ്കെടുത്തത്.

മുസ്‌ലിംകളെ സര്‍ക്കാര്‍ വേണ്ടരീതിയില്‍ കൈകാര്യം ചെയ്യുന്നില്ല. അതിനാല്‍ നമുക്കുതന്നെ അവരെ കൈകാര്യം ചെയ്യണമെന്നായിരുന്നു യോഗത്തിലെ പൊതുവികാരം. അജ്മീര്‍ സ്‌ഫോടനസ്ഥലമായി തിരഞ്ഞെടുത്തതിന്റെ അടിസ്ഥാനത്തില്‍ ലോകേഷ് ശര്‍മ, പ്രജ്ഞാസിങ് ഠാക്കൂര്‍, സുനില്‍ ജോഷി, സന്ദീപ് ദാംഗെ, രാംജി കല്‍സാങ് റെ, ദേവേന്ദര്‍ ഗുപ്ത, സമാന്‍ദാര്‍, ശിവം ധാക്കാന്ത് എന്നിവര്‍ തുടര്‍കാര്യങ്ങള്‍ക്കായി 2005 ഒക്ടോബര്‍ 31ന് ജയ്പൂരിലെത്തി. ഗുജറാത്ത് സമാജം ഗസ്റ്റ്ഹൗസില്‍ വ്യാജപേരില്‍ മുറിയെടുത്തു. ഈ യോഗത്തിലാണ് ഇന്ദ്രേഷ്‌കുമാറും പങ്കെടുക്കുന്നത്.

ബോംബ് സ്ഥാപിക്കേണ്ട സ്ഥലമുള്‍പ്പെടെയുള്ള പദ്ധതികള്‍ എല്ലാം പൂര്‍ത്തിയായതോടെ ഇനി സ്‌ഫോടനം നടത്താമെന്നായി. 2007 ഒക്ടോബര്‍ 11ന് അസിമാനന്ദയുടെ ഫോണ്‍ വ ന്നു. ടെലിവിഷന്‍ ഓണാക്കി നോക്കാനായിരുന്നു നിര്‍ദേശം. അജ്മീര്‍ ദര്‍ഗയില്‍ സ്‌ഫോടനം നടന്നതിന്റെ വാര്‍ത്തകള്‍ വന്നുതുടങ്ങുകയായിരുന്നു ടി.വിയില്‍. തുടര്‍ന്ന് പ്രതികളെല്ലാം കൂടി ദാംഗില്‍ ഒത്തുകൂടി സന്തോഷം പങ്കുവച്ചു.

സ്‌ഫോടനം വിജയകരമായതിനു നന്ദി അറിയിച്ച് പ്രജ്ഞാസിങ് ഠാക്കൂര്‍, സുനില്‍ ജോഷി, സന്ദീപ് ദാംഗെ, രാംജി കല്‍സാങ്‌റെ, ലോകേഷ് ശര്‍മ, ദേവേന്ദര്‍ ഗുപ്ത, സമാന്‍ദാര്‍, ശിവം ധാക്കാന്ത് എന്നിവര്‍ അസിമാനന്ദയുടെ നേതൃത്വത്തില്‍ ഉജ്ജയ്‌നിലേക്ക് ഒരു തീര്‍ത്ഥയാത്ര യും നടത്തി.

സ്‌ഫോടനങ്ങള്‍ ആര്‍.എസ്.എസ് വക; ഇരകളും പ്രതികളും മുസ്‌ലിം യുവാക്കള്‍

ദേവാസിലെ സുനില്‍ ജോഷിയുടെ വീട്ടില്‍ നിന്ന് ആനന്ദ്‌രാജ് കട്ടാരയുടെ കറുത്ത സാന്‍ട്രോ കാറിലാണ് സ്‌ഫോടകവസ്തുക്കള്‍ അജ്മീറിലെത്തിക്കുന്നത്. ജോഷിയെ കൊലപ്പെടുത്തിയ കേസില്‍ കട്ടാര ഇപ്പോള്‍ അറസ്റ്റിലാണ്. ഹര്‍ഷദ്ഭായ് സോളങ്കിയായിരുന്നു ജോഷിക്കൊപ്പമുണ്ടായിരുന്ന മറ്റൊരാള്‍. ഗുജറാത്തിലെ ബെസ്റ്റ് ബേക്കറി കേസിലും പ്രതിയാണ് സോളങ്കി.

ദേവാസില്‍ നിന്ന് കാറില്‍ ഗുജറാത്തിലെ ഗോധ്രയിലേക്കാണ് ആദ്യം സ്‌ഫോടകവസ്തുക്കള്‍ കൊണ്ടുപോകുന്നത്. വൈകീട്ട് 4 മണിയോടെ മൂന്നുപേരും ഗോധ്രയിലെത്തി. ഇവിടെനിന്ന് മലയാളിയായ സുരേഷ് നായര്‍, മുകേഷ്, ഭാവേശ് പട്ടേല്‍ എന്നിവര്‍ക്ക് ജോഷി കാര്‍ കൈമാറി. സുരേഷ് നായരും സംഘവും വൈകീട്ട് 5 മണിയോടെ സ്‌ഫോടകവസ്തുക്കളുമായി ബറോഡയിലെത്തി. ഇവിടെ കാറുപേക്ഷിച്ച് മൂവരും പ്രൈവറ്റ് ബസ്സില്‍ ഒക്ടോബര്‍ 11ന് പുലര്‍ച്ചെ 5 മണിയോടെ ഉദയ്പൂരിലെത്തി.

അവിടെനിന്നു പത്രം കൊണ്ടുപോകുന്ന വാനില്‍ അജ്മീരിലേക്ക് തിരിച്ച മൂവര്‍സംഘം 11 മണിയോടെ അവിടെയെത്തി.

വൈകീട്ട് 5 മണിയോടെയാണ് ബോംബുമായി അജ്മീര്‍ ഖാജാ മുഈനുദ്ദീന്‍ ചിഷ്തിയുടെ ദര്‍ഗയിലേക്ക് നുഴഞ്ഞുകയറുന്നത്. അവിടെ ബോംബ് സ്ഥാപിച്ച് സംഘം പെട്ടെന്നുതന്നെ മടങ്ങി. വൈകീട്ട് 6.14ന് ബോംബ് പൊട്ടുകയും ചെയ്തു.

അജ്മീര്‍ സ്‌ഫോടനം കഴിഞ്ഞ് ദിവസങ്ങള്‍ക്കകം സുനില്‍ ജോഷി തന്നെക്കാണാന്‍ ദാംഗിലെ ആശ്രമത്തിലെത്തിയതായി അസിമാനന്ദ 2010 ഡിസംബര്‍ 18ന് തീസ്ഹസാരി കോടതിയില്‍ മെട്രോപൊളിറ്റന്‍ മജിസ്‌ട്രേറ്റ് ദീപക് ദാബാസിനു മുന്നില്‍ സ്വമേധയാ നല്‍കിയ 42 പേജ് വരുന്ന കുറ്റസമ്മതമൊഴിയില്‍ പറയുന്നു. രാജ്, മേഹുല്‍ എന്നിവരും ജോഷിക്കൊപ്പമുണ്ടായിരുന്നു. ഇവര്‍ രണ്ടുപേരും മുമ്പും ശബരിധാം ആശ്രമം സന്ദര്‍ശിച്ചിട്ടുണ്ട്.

താനും സംഘവുമാണ് അജ്മീരില്‍ സ്‌ഫോടനം നടത്തിയതെന്നും സ്‌ഫോടനസമയത്ത് താന്‍ പരിസരത്തുണ്ടായിരുന്നുവെന്നും ജോഷി പറഞ്ഞു. ബോംബ് സ്ഥാപിക്കാന്‍ ഇന്ദ്രേഷ് കുമാര്‍ രണ്ടു മുസ്‌ലിം യുവാക്കളെ സംഘടിപ്പിച്ചുനല്‍കിയതായും ജോഷി അറിയിച്ചു. ആര്‍.എസ്.എസിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന മുസ്‌ലിം മോര്‍ച്ചയുടെ ചുമതല ഇന്ദ്രേഷിനായിരുന്നു. ഈ യുവാക്കളെ പിടികൂടിയാല്‍ ഇന്ദ്രേഷ് കുടുങ്ങുമെന്നും അങ്ങനെ വന്നാല്‍ തെളിവ് നശിപ്പിക്കാന്‍ നിന്നെ കൊല്ലുമെന്നും അതുകൊണ്ട് ശബരി ആശ്രമത്തില്‍ ഒളിവില്‍ കഴിയാനും താന്‍ ജോഷിയെ ഉപദേശിച്ചതായി അസിമാനന്ദ പറഞ്ഞു.

താന്‍ കരുതിയപോലെ രണ്ടു മാസത്തിനകം ജോഷി കൊല്ലപ്പെട്ടു. ആര്‍.എസ്.എസാണ് ജോഷിയെ കൊലപ്പെടുത്തിയതെന്ന് മധ്യപ്രദേശ് പോലിസ് കണെ്ടത്തി. മലേഗാവ് സ്‌ഫോടനത്തില്‍ പ്രജ്ഞാസിങ് പിടിയിലായ ശേഷം അസിമാനന്ദ ഒളിവില്‍ പോയത് പോലിസിനെ ഭയന്നിട്ടായിരുന്നോ, അതോ ഇന്ദ്രേഷിനെയോ? ജോഷിയെപ്പോലെ ഇന്ദ്രേഷ് തന്നെയും കൊലപ്പെടുത്തുമെന്ന് അസിമാനന്ദ ഭയന്നിരിക്കണം. ഒരേസമയം പോലിസില്‍ നിന്നും ആര്‍.എസ്.എസില്‍ നിന്നും രക്ഷപ്പെടാനായിരിക്കണം ഹരിദ്വാറില്‍ വ്യാജ മേല്‍വിലാസത്തില്‍ അസിമാനന്ദ താമസിച്ചത്. ഇന്ദ്രേഷിനെ താന്‍ വല്ലാതെ ഭയപ്പെട്ടിരുന്നുവെന്നതിന്റെ സൂചന അസിമാനന്ദയുടെ മൊഴിയിലുണ്ട്.

ആര്‍.എസ്.എസ് നേതൃത്വത്തിന്റെ നിര്‍ദേശപ്രകാരമാണ് സ്‌ഫോടനങ്ങള്‍ നടത്തിയതെന്നും ഇന്ദ്രേഷായിരുന്നു ഇക്കാര്യം നിയന്ത്രിച്ചിരുന്നതന്നും അസിമാനന്ദ പറയുന്നു. സ്‌ഫോടനത്തിനാവശ്യമായ പണം നല്‍കിയതും ഇന്ദ്രേഷായിരുന്നു. ഇന്ദ്രേഷ്‌കുമാര്‍ ഒരിക്കല്‍ തന്റെ ദാംഗ് ശബരിധാം ആശ്രമത്തില്‍ വന്നതായി അസിമാനന്ദ പറയുന്നു. 2005ലായിരുന്നു ഇത്. മുതിര്‍ന്ന ആര്‍.എസ്.എസ് നേതാക്കള്‍ക്കൊപ്പമാണ് അയാള്‍ വന്നത്.

2006ലെ മലേഗാവ് സ്‌ഫോടനം കഴിഞ്ഞപ്പോള്‍ ജോഷി എന്റെയടുക്കല്‍ വന്ന്, നമ്മളാണ് സ്‌ഫോടനം നടത്തിയതെന്ന് അറിയിച്ചു. അന്നത്തെ പത്രത്തില്‍ മുസ്‌ലിംകളെ അറസ്റ്റ് ചെയ്ത വാര്‍ത്തയുണ്ടായിരുന്നു. മക്കാ മസ്ജിദില്‍ സ്‌ഫോടനം നടത്താന്‍ 40,000 രൂപ ജോഷിക്കു നല്‍കി. പത്രത്തില്‍ നല്ല വാര്‍ത്തകള്‍ക്കായി കാത്തിരിക്കാന്‍ ജോഷി പറഞ്ഞു. തുടര്‍ന്നുള്ള ദിവസത്തെ തെലുങ്കുപത്രം ജോഷി എനിക്കു കൊണ്ടുതന്നു. മുസ്‌ലിം യുവാക്കളെ കസ്റ്റഡിയിലെടുത്ത വാര്‍ത്ത അതിലുമുണ്ടായിരുന്നു- അസിമാനന്ദ പറയുന്നു.

രണ്ടാം മലേഗാവ് സ്‌ഫോടനം, അജ്മീര്‍, സംജോത, മക്കാ മസ്ജിദ് എന്നിവ കൂടാതെ 30ലധികം പേര്‍ കൊല്ലപ്പെട്ട 2006ലെ മലേഗാവ് സ്‌ഫോടനവും തങ്ങളാണ് നടത്തിയതെന്ന അസിമാനന്ദയുടെ കുറ്റസമ്മതമാണ് പ്രധാനം. ഈ കേസില്‍ ഇപ്പോഴും നിരവധി മുസ്‌ലിം യുവാക്കള്‍ ജയിലിലുണെ്ടന്നോര്‍ക്കുക. മക്കാ മസ്ജിദ് സ്‌ഫോടനവുമായി ബന്ധമില്ലെന്നറിഞ്ഞിട്ടും മൊബൈല്‍ ഫോണ്‍ വില്‍പ്പനക്കാരനായ അബ്ദുല്‍കലീം ഇപ്പോഴും ജയിലിലാണ്. അയാളുടെ സെല്ലിലാണ് അസിമാനന്ദയെയും പാര്‍പ്പിച്ചത്. കലീമിന്റെ ദയാവായ്പും സഹായവും തന്നെ കുറ്റസമ്മതം നടത്താന്‍ പ്രേരിപ്പിച്ചുവെന്ന് അസിമാനന്ദയുടെ മൊഴിയിലുണ്ട്.

“അഭിനവ് ഭാരതി’ന്റെ നിരവധി യോഗങ്ങളില്‍ പങ്കെടുത്തതായും എല്ലാ യോഗത്തിലും മുസ്‌ലിംകളെ സ്‌ഫോടനത്തില്‍ കൊല്ലുന്നതിനെക്കുറിച്ചുള്ള ചര്‍ച്ചകളായിരുന്നു നടന്നതെന്നും അസിമാനന്ദ പറയുന്നു.

സ്‌ഫോടനക്കേസുകളില്‍ തങ്ങളെ സംശയിക്കാതിരിക്കുകയും മുസ്‌ലിം യുവാക്കള്‍ അകത്താവുകയും ചെയ്തപ്പോള്‍ ഞങ്ങള്‍ക്ക് ആവേശമായി. കൂടുതല്‍ കൂടുതല്‍ സ്‌ഫോടനങ്ങള്‍ നടത്താന്‍ തീരുമാനിച്ചു. മലേഗാവില്‍ വീണ്ടും സ്‌ഫോടനം നടത്തുന്നത് അങ്ങനെയാണ്. ഇതോടൊപ്പം ഗുജറാത്തിലെ മൊഡാസയിലും സമാനമായ രീതിയില്‍ സ്‌ഫോടനം നടത്താന്‍ തീരുമാനിച്ചു.

2008 ഒക്ടോബറിലൊരിക്കല്‍ സന്ദീപ് ദാംഗെ ഫോണില്‍ വിളിച്ചു. ശബരി ആശ്രമത്തില്‍ അല്‍പ്പദിവസം താമസമൊരുക്കണമെന്ന് അഭ്യര്‍ഥിച്ചു. ഞാന്‍ നദിയാദില്‍ പോവുകയാണെന്നും ഞാനില്ലാത്ത സമയം ഇവിടെ താമസിക്കുന്നത് പന്തിയല്ലെന്നും ഞാന്‍ പറഞ്ഞു.

എങ്കില്‍ നദിയാദില്‍ പോകുന്ന വഴിയെ വയരയില്‍ വച്ച് അവരെക്കൂടി കാറില്‍ കയറ്റണമെന്നും ബറോഡയില്‍ ഇറക്കണമെന്നും എന്നോട് ദാംഗെ പറഞ്ഞു. വയര ബസ്‌സ്‌റ്റോപ്പില്‍ വച്ച് ഞാനവരെ കാറില്‍ കയറ്റി. സന്ദീപിനൊപ്പം രാംജി കല്‍സാംഗ്രയുമുണ്ടായിരുന്നു. ഭാരമുള്ള എന്തോ വസ്തുക്കള്‍ നിറച്ച രണേ്ടാ മൂന്നോ ബാഗ് രണ്ടുപേരുടെയും പക്കലുണ്ടായിരുന്നു. ബറോഡയിലെ രാജിപ്പിപ്പാല ജങ്ഷനില്‍ ഞാനവരെ ഇറക്കി. മഹാരാഷ്ട്രയില്‍ നിന്നാണ് വരുന്നതെന്ന് അവര്‍ പറഞ്ഞു. അല്‍പ്പം കഴിഞ്ഞപ്പോഴാണ് ഞാനോര്‍ത്തത്, മലേഗാവ് സ്‌ഫോടനം നടന്നത് ദിവസങ്ങള്‍ക്കു മുമ്പാണല്ലോ എന്ന്. സ്‌ഫോടനം നടത്തി തിരിച്ചുവരുകയായിരുന്നു അവര്‍.

സംജോത അന്വേഷണം വഴിതിരിച്ചുവിട്ടത് അമേരിക്കയും എം കെ നാരായണനും

(കെ എ സലിം)

പാകിസ്താന്‍ വിദേശകാര്യമന്ത്രിയായ സല്‍മാന്‍ ഖുര്‍ഷിദ് ഇന്ത്യ സന്ദര്‍ശിക്കുന്നതിന്റെ തലേദിവസം, 2007 ഫെബ്രുവരി 18നാണ് സംജോദ എക്‌സ്പ്രസില്‍ ആര്‍.എസ്.എസ് സ്‌ഫോടനം നടത്തുന്നത്. ഡല്‍ഹിയില്‍ നിന്ന് ലാഹോറിലേക്കു പോവുകയായിരുന്നു ട്രെയിന്‍. ഡല്‍ഹിക്ക് 80 കിലോമീറ്റര്‍ വടക്ക് പാനിപ്പത്തിനടുത്തുള്ള ദീവാനയിലെത്തിയപ്പോള്‍ മധ്യത്തിലുള്ള രണ്ടു കോച്ചില്‍ സ്‌ഫോടനമുണ്ടായി. മരിച്ചത് 68 പേര്‍. ലാഹോറിലേക്കു മടങ്ങുന്ന പാകിസ്താനികളായിരുന്നു ഇവരില്‍ ഭൂരിഭാഗവും. മൂന്നാമതൊരു കോച്ചില്‍ക്കൂടി സ്‌ഫോടകവസ്തുക്കള്‍ സ്ഥാപിച്ചിരുന്നെങ്കിലും അതു പൊട്ടിയില്ല. ഡിറ്റൊണേറ്ററുകള്‍, ടൈമറുകള്‍, മണ്ണെണ്ണ, ആര്‍.ഡി.എക്‌സ് തുടങ്ങിയവ ഇരുമ്പ് പൈപ്പിലേക്ക് നിറച്ചായിരുന്നു ബോംബ് തയ്യാറാക്കിയിരുന്നത്. ആര്‍.ഡി.എക്‌സ് കണ്ടതോടെ പാകിസ്താനാണു പിന്നിലെന്ന് ഹരിയാന പോലിസ് പ്രഖ്യാപിച്ചു. ഹര്‍ക്കത്തുല്‍ ജിഹാദില്‍ ഇസ്‌ലാമിയും ലശ്കറെ ത്വയ്യിബയുമാണു പിന്നിലെന്നായിരുന്നു ആരോപണം. ഹര്‍ക്കത്തും ലശ്കറും ചേര്‍ന്നാണു സ്‌ഫോടനം നടത്തിയതെന്ന് യു.എസ് സ്‌റ്റേറ്റ് ഡിപാര്‍ട്ട്‌മെന്റ് വരെ പ്രസ്താവനയിറക്കി. പാകിസ്താനിയായ അസ്മാത്ത് അലി അറസ്റ്റിലാവുകയും ചെയ്തു.

ബോംബിനുള്ള അസംസ്‌കൃതവസ്തുക്കളില്‍ ചിലതു വാങ്ങിയത് ഇന്‍ഡോറിലെ കോത്താരി മാര്‍ക്കറ്റില്‍ നിന്നാണെന്നു ഹരിയാന പോലിസ് കണെ്ടത്തി. മലേഗാവ് സ്‌ഫോടനത്തിനു വേണ്ട ചില അസംസ്‌കൃതവസ്തുക്കളും ഇവിടെനിന്നു വാങ്ങിയിരുന്നു. അന്വേഷണം ഹിന്ദുത്വരുടെ പക്ഷത്തേക്കു നീളുന്നുവെന്ന ഘട്ടത്തിലാണ് പ്രധാനമന്ത്രിയുടെ സുരക്ഷാഉപദേഷ്ടാവായിരുന്ന എം കെ നാരായണന്‍ ഇടപെടുന്നത്. ഹിന്ദുത്വരിലേക്കു നീളുന്ന അന്വേഷണം വേണെ്ടന്നായിരുന്നു എം കെ നാരായണന്റെ ഓഫിസിന്റെ നിര്‍ദേശം. അതോടെ സംജോദ കേസ് ശീതീകരണ മുറിയിലുറങ്ങി. എന്നാല്‍ 2008ല്‍ മലേഗാവ് കേസില്‍ കര്‍ക്കരെ നടത്തിയ അന്വേഷണമാണു സംജോദ എക്‌സ്പ്രസ് സ്‌ഫോടനത്തിനു പിന്നിലെ യാഥാര്‍ഥ്യങ്ങള്‍ പുറത്താക്കിയത്. സംജോദാ എക്‌സ്പ്രസില്‍ സ്‌ഫോടനം നടത്താന്‍ വേണ്ട ആര്‍.ഡി.എക്‌സ് നല്‍കിയത് മലേഗാവ് കേസിലെ കേണല്‍ ശ്രീകാന്ത് പുരോഹിതാണെന്നായിരുന്നു കര്‍ക്കരെയുടെ കണെ്ടത്തല്‍. വൈകാതെ കേസ് ദേശീയ അന്വേഷണ ഏജന്‍സിയെ ഏല്‍പ്പിച്ചു. അസിമാനന്ദയുടെ കുറ്റസമ്മതമൊഴിയില്‍ സംജോദാ സ്‌ഫോടനം നടത്തിയതു സംബന്ധിച്ചു വിവരിക്കുന്നുണ്ട്.

2007 ഫെബ്രുവരിയില്‍ റിതേശ്വറും ബാല്‍പൂരിലെ ശിവാ ടെംപിളില്‍ വന്നു. മോട്ടോര്‍ സൈക്കിളിലാണ് ഇരുവരുമെത്തിയത്. നേരത്തെ തീരുമാനിച്ചപ്രകാരമായിരുന്നു കൂടിക്കാഴ്ച. ഞാന്‍ അവിടെ നേരത്തെ എത്തിയിരുന്നു. അടുത്ത രണ്ടു ദിവസത്തിനുള്ളില്‍ താങ്കള്‍ക്ക് ഒരു നല്ല വാര്‍ത്ത കേള്‍ക്കാനാവുമെന്ന് ജോഷി പറഞ്ഞു. അതിനായി പത്രവാര്‍ത്ത ശ്രദ്ധിക്കാനും ജോഷി നിര്‍ദേശിച്ചു. യോഗത്തിനു ശേഷം ഞാന്‍ ശബരിധാം ആശ്രമത്തിലേക്കു മടങ്ങി. ജോഷിയും റിതേശ്വറും തിരിച്ചുപോയി. രണ്ടു ദിവസത്തിനു ശേഷം വല്‍സാദിലെ വീട്ടില്‍ വച്ച് ഞാന്‍ റിതേശ്വറിനെ വീണ്ടും കണ്ടു. ജോഷിയും പ്രജ്ഞാസിങ് താക്കൂറും അവിടെയുണ്ടായിരുന്നു. അപ്പോഴേക്കും സംജോദാ എകസ്പ്രസില്‍ സ്‌ഫോടനം നടന്നിട്ടേയുണ്ടായിരുന്നുള്ളൂ. ഈ യോഗത്തില്‍വച്ചാണ് ഹൈദരാബാദ് മക്കാമസ്ജിദില്‍ സ്‌ഫോടനം നടത്താന്‍ ജോഷി തന്റെ പക്കല്‍ നിന്നു പണം വാങ്ങിയതെന്ന് അസിമാനന്ദ പറയുന്നു.

40,000 രൂപയാണ് ഇതിനായി നല്‍കിയത്. കുറച്ചു മാസങ്ങള്‍ക്കു ശേഷം ജോഷി എന്നെ വിളിച്ചു. താന്‍ ജോലി ചെയ്‌തെന്നും നല്ല വാര്‍ത്ത കാണാന്‍ പത്രം നോക്കണമെന്നും പറഞ്ഞു. സ്‌ഫോടനത്തിന്റെയും തുടര്‍ന്നുണ്ടായ പോലിസ് വെടിവയ്പിന്റെയും വാര്‍ത്തകളായിരുന്നു പത്രങ്ങളില്‍. എട്ടുദിവസത്തിനു ശേഷം ജോഷി എന്നെ കാണാന്‍ ശബരിധാം ആശ്രമത്തില്‍ വന്നു. സ്‌ഫോടനങ്ങളുടെ വാര്‍ത്തകളുള്ള ചില തെലുങ്കു പത്രങ്ങളുണ്ടായിരുന്നു അയാളുടെ കൈയില്‍. സ്‌ഫോടനത്തിന്റെ പേരില്‍ ചില മുസ്‌ലിം യുവാക്കളെ പോലിസ് പിടികൂടിയതായി ഞാന്‍ ജോഷിയോട് പറഞ്ഞു. ജോഷി ചിരിച്ചു. മക്കാ മസ്ജിദിലുമുണ്ടായിരുന്നു പൊട്ടാത്ത ഒരു ബോംബ് തെളിവായിട്ട്. 10000ത്തിലധികം ആളുകളുണ്ടായിരുന്നു നമസ്‌കരിക്കാന്‍ പള്ളിയില്‍. സ്‌ഫോടനത്തില്‍ ഒമ്പതുപേര്‍ മരിച്ച് മണിക്കൂറുകളാവുംമുമ്പെ പോലിസ് ജനങ്ങള്‍ക്കുനേരെ യാതൊരു പ്രകോപനവുമില്ലാതെ വെടിവച്ചു. അവിടെ മരിച്ചു വീണത് അഞ്ചുപേര്‍.

മൂന്നാഴ്ചയ്ക്കകം പിടിയിലായത് നിരവധി മുസ്‌ലിം യുവാക്കള്‍. മാല്‍ക്കെപേട്ട്, സൈദാബാദ് എന്നിവിടങ്ങളിലുള്ള മുസ്‌ലിം യുവാക്കളായിരുന്നു പീഡിപ്പിക്കപ്പെട്ടവരില്‍ ഭൂരിഭാഗവും. 2007 ജൂണ്‍ ഒമ്പതിന് കേസ് സി.ബി.ഐ ഏറ്റെടുത്തു. പിടിയിലായവര്‍ക്കെതിരേ തെളിവുകളൊന്നുമില്ലെന്നു കണെ്ടത്തി. ഇവരെ വിട്ടയച്ചു. ഇവര്‍ക്ക് നഷ്ടപരിഹാരം നല്‍കാനും കോടതി നിര്‍ദേശിച്ചു. 18കാരനായ അബ്ദുല്‍ കലീമായിരുന്നു പിടിക്കപ്പെട്ടവരിലൊരാള്‍. പിടിയിലാവുമ്പോള്‍ സെല്‍ഫോണും സിംകാര്‍ഡുകളും വില്‍ക്കുന്ന കട നടത്തുകയായിരുന്നു കലീം. കലീമിന്റെ സഹോദരന്‍ ഖാജ വര്‍ഷങ്ങള്‍ക്കു മുമ്പ് പാകിസ്താനിലേക്കു ജോലിതേടിപ്പോയതാണ്. പാകിസ്താനിലുള്ള സഹോദരനുള്ളതിനാല്‍ കലീം ഐ.എസ്.ഐ ഏജന്റ് ആണെന്നു പോലിസ് തീരുമാനിച്ചു. ഒന്നര വര്‍ഷത്തെ ജയില്‍ പീഡനത്തിനു ശേഷം കലീമിനെ വിട്ടയച്ചു. മാസങ്ങള്‍ക്കു ശേഷം മറ്റൊരു കേസില്‍ വീണ്ടും ജയിലിലാക്കി. സഹോദരന്‍ ഖാജയ്ക്ക് ഫോണ്‍ വിറ്റുവെന്നായിരുന്നു കുറ്റം. തുടര്‍ന്ന് സി.ബി.ഐ അറസ്റ്റ് ചെയ്ത അസിമാനന്ദയെയും അടയ്ക്കുന്നത് കലീമിനൊപ്പം അതേ സെല്ലില്‍. കലീമിന്റെ സൗമ്യപൂര്‍ണമായ പെരുമാറ്റമാണു തന്നെ കുറ്റസമ്മതം നടത്താന്‍ പ്രേരിപ്പിക്കുന്നതെന്നും അസിമാനന്ദ വെളിപ്പെടുത്തിയിരുന്നു.

മലേഗാവ് കേസില്‍ നിന്നാണ് സി.ബി.ഐക്ക് മക്കാമസ്ജിദ് കേസിലെ യഥാര്‍ഥ പ്രതികളുടെ വിവരം ലഭിക്കുന്നത്. ഈ അന്വേഷണത്തിന്റെ തുടര്‍ച്ചയായാണ് അസിമാനന്ദ പിടിയിലാവുന്നത്. സ്‌ഫോടനങ്ങളെല്ലാം നടത്തിയത് ജോഷിയുടെ നേതൃത്വത്തിലായിരുന്നെങ്കിലും ജോഷിയെ കൊലപ്പെടുത്തിയ ശേഷവും കൂടുതല്‍ സ്‌ഫോടനങ്ങള്‍ നടത്താനുള്ള ആസൂത്രണങ്ങള്‍ തുടര്‍ന്നുവെന്ന് അസിമാനന്ദ പറയുന്നു. മലേഗാവ് സ്‌ഫോടനത്തോടെ പ്രതികളില്‍ ചിലര്‍ അറസ്റ്റിലായതോടെ അവരുമായുള്ള ബന്ധം നിലച്ചു. ഒന്നാം മലേഗാവ്, മക്കാമസ്ജിദ് സ്‌ഫോടനങ്ങളുടെ പേരില്‍ 32 മുസ്‌ലിം യുവാക്കളാണ് ജയിലിലായിരുന്നത്. ഇവരില്‍ പലരും ഇപ്പോള്‍ ജയിലില്‍ത്തന്നെയുണ്ട്. സംജോദ സ്‌ഫോടനക്കേസില്‍ അറസ്റ്റിലായ പാകിസ്താനിയായ അസ്മാത്ത് അലി ഇപ്പോഴും ജയിലിലാണ്. മക്കാമസ്ജിദ് സ്‌ഫോടനക്കേസില്‍ അറസ്റ്റിലായ 25 യുവാക്കളില്‍ ചിലര്‍ കുറ്റസമ്മതം നടത്തിയെന്നായിരുന്നു ഹൈദരാബാദ് പോലിസ് ജോയിന്റ് കമ്മീഷണര്‍ ഹരീഷ് ഗുപ്തയുടെ അവകാശവാദം. എന്നാല്‍ ഇതിന്റെ സി.ഡി സി.ബി.ഐ ആവശ്യപ്പെട്ടപ്പോള്‍ അയാളുടെ പക്കല്‍ ഒന്നുമില്ലായിരുന്നു. അറസ്റ്റിലായവരില്‍ 19 പേര്‍ ഹൈദരാബാദി മുസ്‌ലിംകളും ബാക്കിയുള്ളവര്‍ ബംഗ്ലാദേശി മുസ്‌ലികളുമാണ്. അവരില്‍ പലരെയും മറ്റു കേസുകളില്‍പ്പെടുത്തി ജയിലില്‍ത്തന്നെ തളച്ചിട്ടിരിക്കുന്നു. പോലിസിനും എന്തെങ്കിലും മറച്ചുവയ്ക്കാനുണ്ടാവണം

സ്‌ഫോടനങ്ങള്‍ക്ക് തുടക്കമിട്ടത് ക്ഷേത്രത്തില്‍ ബോംബ് വച്ച്

സംഘടനാബന്ധം പുറത്താക്കുമെന്നു സംശയിക്കുന്നവരെ കൊല്ലുകയായിരുന്നു പുരോഹിതിന്റെയും സംഘത്തിന്റെയും രീതിയെന്ന് ഹേമന്ത് കര്‍ക്കരെയുടെ മലേഗാവ് കേസ് ഡയറിയിലുണ്ട്. കില്ലിങ് മെഷീനായ സുനില്‍ജോഷി പിടിക്കപ്പെട്ടാല്‍ കുറ്റസമ്മതം നടത്തിയേക്കുമെന്നും മാപ്പുസാക്ഷിയായേക്കുമെന്നും ഇന്ദ്രേഷ്‌കുമാര്‍ സംശയിച്ചിരുന്നതായി പുരോഹിത് മലേഗാവ് കേസന്വേഷണത്തിടെ കര്‍ക്കരെയ്ക്ക് നല്‍കിയ കുറ്റസമ്മതമൊഴിയിലുണ്ട്.

എന്നാല്‍ ഇന്ദ്രേഷിനെ പുരോഹിതും പൂര്‍ണമായും വിശ്വാസത്തിലെടുത്തിരുന്നില്ല. ഐ.എസ്.ഐ ഏജന്റായ ഇന്ദ്രേഷ് തങ്ങളുടെ ഗൂഢപ്രവര്‍ത്തനങ്ങളെക്കുറിച്ചു വിവരം കൈമാറുമെന്ന് തങ്ങള്‍ സംശയിച്ചിരുന്നതായി പുരോഹിത് അന്വേഷണ ഉദ്യോഗസ്ഥരോടു സമ്മതിച്ചു. ഐ.എസ്.ഐയുടെ നീപ്പാള്‍ വഴി ഇന്ത്യയിലേക്കുള്ള കള്ളനോട്ട് റാക്കറ്റിന്റെ ഇന്ത്യയിലെ കണ്ണിയായിരുന്നു ഇന്ദ്രേഷും സുബേദാര്‍ സിങ് എന്ന മറ്റൊരു ആര്‍.എസ്.എസുകാരനും. ഇന്ദ്രേഷിന്റെ പ്രവര്‍ത്തനങ്ങളില്‍ സംശയകരമായി എന്തെങ്കിലും കണ്ടാല്‍ കൊന്നുകളയണമെന്ന് പുരോഹിത് ഡോക്ടര്‍ ആര്‍ പി സിങിനോട് നിര്‍ദേശിച്ചിരുന്നതായി അന്വേഷണ എജന്‍സികള്‍ പറയുന്നു. ഇതിനായി തനിക്കൊരു പിസ്റ്റള്‍ വേണമെന്ന് സിങ് പുരോഹിതിനോടാവശ്യപ്പെട്ടു. ഇതിന്റെ അടിസ്ഥാനത്തില്‍ തോക്കിനായി പൂനെയില്‍ തോക്കുകളുടെ മ്യൂസിയം നടത്തുന്ന രാകേശ് ദവാദെയെ സമീപിച്ചു. കള്ളത്തോക്ക് ബിസിനസ്സുകാരന്‍ കൂടിയായ ദവാദെയ്ക്ക് പുരോഹിത് 50,000 രൂപ നല്‍കുകയും ചെയ്തു. ഒരു 9 എം.എം നാടന്‍ റിവോള്‍വറും ആവശ്യമായ വെടിയുണ്ടകളുമാണ് ദവാദെയില്‍ നിന്ന് പുരോഹിത് വാങ്ങിയത്. തോക്ക് പുരോഹിത് ഭോപാലിലുള്ള അലോകിനെ എല്‍പ്പിച്ചു. വെടിയുണ്ടകള്‍ ഫരീദാബാദ് ശങ്കരാചാര്യ ആശ്രമത്തിലുള്ള സുധാകര്‍ ചതുര്‍വേദി മുഖേന അലോകിനെത്തിച്ചുകൊടുത്തു. 2008 മെയ് മാസത്തിലായിരുന്നു ഇതെല്ലാം നടന്നത്. മലേഗാവ് കേസില്‍ പിടിയിലായതോടെ ഈ പദ്ധതികളെല്ലാം പാളുകയായിരുന്നു.

പള്ളിയിലായിരുന്നില്ല, ക്ഷേത്രത്തില്‍ ബോംബ് വച്ചായിരുന്നു ആര്‍.എസ്്.എസിന്റെ ബോംബ് സ്‌ഫോടന പരമ്പരകളുടെ തുടക്കം. സുനില്‍ജോഷി മാഹോയില്‍ ആര്‍.എസ്.എസ് ജില്ലാ പ്രചാരകായിരുന്ന കാലം. അവിടെ നിലനിന്നിരുന്ന മതസൗഹാര്‍ദ്ദത്തില്‍ അസ്വസ്ഥനായിരുന്നു ജോഷി. ഷാജാപൂരില്‍ ജില്ലാ പ്രചാരകായിരുന്നു ബോംബ് വിദഗ്ധന്‍കൂടിയായ സന്ദീപ് ദാംഗെ. മറ്റൊരു ബോംബ് മേക്കറായ കല്‍സാങ്‌റെ ഇന്‍ഡോറിലെ പ്രചാരകും. മാഹോയില്‍ വര്‍ഗീയകലാപമുണ്ടാക്കാന്‍ ദാംഗെ മുഖേന മാഹോയ് ക്ഷേത്രത്തില്‍ ജോഷി ബോംബ് സ്ഥാപിച്ചതായി അസിമാനന്ദ നല്‍കിയ മൊഴിയിലുണ്ട്. മാഹോയിലെ മറ്റൊരു ആര്‍.എസ്.എസ് നേതാവായ രാജേഷ് മിശ്രയാണ് അന്നു ജോഷിക്ക് ബോംബ് നിര്‍മിക്കാന്‍ വേണ്ട സാമഗ്രികള്‍ എത്തിച്ചുകൊടുത്തത്. മിശ്ര ഇപ്പോള്‍ സി.ബി.ഐ അറസ്റ്റിലാണ്. 2001ല്‍ മിശ്ര മാഹോയില്‍ ആല നടത്തിയിരുന്നു. സ്‌ഫോടകവസ്തുക്കള്‍ നിറയ്ക്കാന്‍ പാകത്തില്‍ ഒരുവശം അടച്ച 15 പൈപ്പുകള്‍ നിര്‍മിച്ചുതരാന്‍ ജോഷി മിശ്രയോടാവശ്യപ്പെട്ടു. 2002 ഏപ്രിലില്‍ ജോഷിയും ദാംഗെയും ചേര്‍ന്ന് മാഹോയിലെ ഹനുമാന്‍ മന്ദിര്‍, സ്വാര്‍ മന്ദിര്‍ എന്നിവിടങ്ങളില്‍ സ്‌ഫോടനം നടത്തി. ആരും മരിച്ചില്ലെങ്കിലും ഒരാള്‍ക്ക് പരിക്കേറ്റു. സ്ഥലത്ത് വര്‍ഗീയകലാപം പൊട്ടിപ്പുറപ്പെട്ടു. ജോഷി ഉദ്ദേശിച്ചതും അതുതന്നെയായിരുന്നു. 2002 ഡിസംബറില്‍ ഭോപാല്‍ റെയില്‍വേ സ്റ്റേഷനടുത്തുള്ള ഇജ്തമയില്‍ നടന്ന മുസ്‌ലിം യോഗത്തില്‍ ആരോ ഡസന്‍കണക്കിന് പൈപ്പ് ബോംബുകള്‍ സ്ഥാപിച്ചതായി കണെ്ടത്തി.

മിശ്ര ജോഷിക്ക് നല്‍കിയ പൈപ്പുകള്‍ ഉപയോഗിച്ച് നിര്‍മിച്ച ബോംബുകളായിരുന്നു ഇവ. പത്രത്തില്‍ താന്‍ ബോംബിന്റെ പടം കണ്ടപ്പോള്‍ അവ തന്റേതാണെന്നു തിരിച്ചറിഞ്ഞെന്നും പേടിയോടെ ജോഷിയെ വിളിച്ചെന്നും മിശ്ര സി.ബി.ഐയോടു പറഞ്ഞു. പേടിക്കേണ്ട തന്നെ ആരും പിടികൂടുകയില്ലെന്നായിരുന്നു ജോഷിയുടെ മറുപടി.

2003 ആഗസ്തില്‍ ജോഷിയും പ്രദേശത്തെ കോണ്‍ഗ്രസ് നേതാവ് പ്യാരേസിങ് നിനാമയുമായി വഴക്കുണ്ടായി. ജോഷിയും ദാംഗെയും ചേര്‍ന്ന് പ്യാരേസിങിനെയും മകന്‍ ദിനേശിനെയും കൊലപ്പെടുത്തി. ഇതിനും സഹായം നല്‍കിയത് മിശ്രയായിരുന്നു. മിശ്ര അറസ്റ്റിലായെങ്കിലും എഫ്.ഐ.ആറില്‍ പേരുണ്ടായിട്ടും ജോഷിയെ തൊടാന്‍ പോലിസിന് ധൈര്യമില്ലായിരുന്നു. ആര്‍.എസ്.എസിന്റെ ബലത്തില്‍ ദാംഗെയും രക്ഷപ്പെട്ടു. മിശ്രയെ ചോദ്യംചെയ്തപ്പോള്‍ ക്ഷേത്രങ്ങളിലും മുസ്‌ലിം സമ്മേളനത്തിലും ബോംബ് വച്ചത് ജോഷിയാണെന്നു മൊഴിനല്‍കി. പോലിസാകട്ടെ സ്‌ഫോടനക്കേസില്‍ മിശ്രയെ പ്രതിചേര്‍ക്കുകയും ജോഷിയെ വെറുതെവിടുകയും ചെയ്തു. പിടിക്കപ്പെടില്ലെന്ന ധൈര്യമാണ് തുടര്‍ന്ന് മക്കാമസ്ജിദും അജ്മീരും ഉള്‍പ്പെടെ നിരവധി സ്ഥലങ്ങളില്‍ ബോംബ് വയ്ക്കാന്‍ ജോഷിക്ക് പ്രേരണയായത്. കഴിഞ്ഞ ഫെബ്രുവരിയില്‍ ജോഷിയുമായി ബന്ധപ്പെട്ട തെളിവുകള്‍ തേടി സി.ബി.ഐ സംഘം ദേവാസിലെ പോലിസ് സ്‌റ്റേഷനില്‍ അന്വേഷണം നടത്തി. എന്നാല്‍ ജോഷി കൊല്ലപ്പെട്ടയുടന്‍ തന്നെ ജോഷിയുടെ ഫോണ്‍, തോക്ക്, ഡയറികള്‍ തുടങ്ങിയവ പ്രാദേശിക ആര്‍.എസ്.എസ് നേതൃത്വം വീട്ടില്‍ നിന്നു കടത്തിക്കൊണ്ടുപോയതായി സംഘം കണെ്ടത്തി. ജോഷിയുടെ മരണം അന്വേഷിക്കേണ്ടതില്ലെന്ന കടുത്ത രാഷ്ട്രീയസമ്മര്‍ദ്ദം തങ്ങള്‍ക്കുണ്ടായെന്ന് പോലിസ് സി.ബി.ഐയോട് സമ്മതിച്ചു.

പോലിസിന്റെ പക്കലുള്ള പ്രധാന തെളിവുകളിലൊന്നായ ജോഷിയുടെ ഫോണ്‍ ബുക്കില്‍ ഇന്ദ്രേഷ്‌കുമാര്‍, സ്വാമി അസിമാനന്ദ, ആര്‍.എസ്.എസ് വക്താവ് രാംമാധവ് എന്നിവരുടെ നമ്പറുകളായിരുന്നു അടിയന്തര നമ്പറായി ലിസ്റ്റ് ചെയ്തിരുന്നത്. ഡല്‍ഹി ജണേ്ടവാലയിലുള്ള ആര്‍.എസ്.എസ് ആസ്ഥാനത്തിന്റെ നമ്പര്‍, ബി.ജെ.പി എം.പി യോഗി ആദിത്യനാഥിന്റെ നമ്പര്‍ എന്നിവയായിരുന്നു പ്രധാനപ്പെട്ട നമ്പറുകളില്‍ ചിലത്. ബോംബ് സര്‍ക്യൂട്ടിന്റെ ഒരു സ്‌കെച്ചായിരുന്നു മറ്റൊന്ന്. 2007 മെയ് മുതല്‍ ഡിസംബര്‍ വരെയുള്ള ജോഷിയുടെ കാള്‍ റിക്കാര്‍ഡുകള്‍ പരിശോധിച്ച സി.ബി.ഐക്ക് മുതിര്‍ന്ന ആര്‍.എസ്.എസ് നേതാക്കളുമായി ജോഷി നിരന്തരം ബന്ധംപുലര്‍ത്തിയിരുന്നുവെന്നു വ്യക്തമായി.

ജോഷി കൊല്ലപ്പെട്ടതോടെ രാജ്യത്തിന്റെ പലഭാഗത്തും നടന്ന ഭീകരാക്രമണങ്ങളുടെ തെളിവുകളാണു നഷ്ടപ്പെട്ടതെന്നാണ് സി.ബി.ഐയുടെ വിലയിരുത്തല്‍.

2002ല്‍ അക്ഷര്‍ധാം ക്ഷേത്രത്തിനു നേരെ ആക്രമണം നടത്തിയതിന് പകരമായാണ് ആര്‍.എസ്.എസ് മുസ്‌ലിം കേന്ദ്രങ്ങളില്‍ സ്‌ഫോടനം നടത്തിയതെന്ന സിദ്ധാന്തങ്ങള്‍ ജോഷിയുടെ ചരിത്രം അപ്രസക്തമാക്കുന്നു. 2000 മുതല്‍ തന്നെ ജോഷിയുടെ നേതൃത്വത്തില്‍ സ്‌ഫോടനങ്ങള്‍ നടത്തിയിട്ടുണ്ട്. അതിനുള്ള ആസൂത്രണങ്ങള്‍ 90കളില്‍ തന്നെ തയ്യാറായതാണ്. ഈ പദ്ധതി ആര്‍.എസ്.എസിന്റെ ജന്മത്തോടൊപ്പം രൂപംകൊണ്ടതാണ്. സുനില്‍ജോഷിമാര്‍ ഓരോ കാലത്ത് ഇതിന് ആയുധങ്ങളായെന്നു മാത്രം.

കേരളത്തിലെ 'തീവ്രവാദം' പൊലിപ്പിച്ച് ആര്‍.എസ്.എസ് ഭീകരത തമസ്‌കരിക്കുന്നു

റഹീം നെട്ടൂര്‍

കൊച്ചി: നിരവധിപേരുടെ ജീവന്‍ നഷ്ടപ്പെടുകയും നൂറുകണക്കിനാളുകള്‍ക്കു പരിക്കേല്‍ക്കുകയും ചെയ്ത സ്‌ഫോടനങ്ങളിലെ ആര്‍.എസ്.എസ് ബന്ധം വ്യക്തമായിട്ടും മാധ്യമങ്ങളും അന്വേഷണ ഉദ്യോഗസ്ഥരും പായുന്നത് കേരളത്തിലെ 'തീവ്രവാദി'കള്‍ക്കു പിന്നാലെ. രാജ്യത്തെ എല്ലാ വിധ്വംസകപ്രവര്‍ത്തനങ്ങളും ആസൂത്രണം ചെയ്തത് കേരളത്തിലെ 'തീവ്രവാദിക'ളാണെന്ന തരത്തിലാണ് എന്‍.ഐ.എ അടക്കമുള്ള ഏജന്‍സികളുടെ കുറ്റപത്രങ്ങളും മാധ്യമ വാര്‍ത്തകളും.

സ്‌ഫോടനങ്ങളില്‍ ആര്‍.എസ്.എസിന്റെ പങ്ക് വ്യക്തമായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍, കേരളം ഭീകരവാദികളുടെ താവളമെന്ന രീതിയില്‍ എന്‍.ഐ.എ സംസ്ഥാനത്തെ 'തീവ്രവാദ' കേസുകളില്‍ കുറ്റപത്രം സമര്‍പ്പിക്കുന്നതില്‍ ദുരൂഹതയുണെ്ടന്ന് ആരോപണമുണ്ട്. കോഴിക്കോട് ഇരട്ട സ്‌ഫോടനം, കളമശ്ശേരി ബസ് കത്തിക്കല്‍, പാനായിക്കുളം കേസ്, വാഗമണ്‍ കേസ് തുടങ്ങിയവയിലെല്ലാം കുറ്റപത്രം സമര്‍പ്പിക്കുന്നത് സ്‌ഫോടനക്കേസുകളിലെ ആര്‍.എസ്.എസിന്റെ ബന്ധം പുറത്തുവന്ന സാഹചര്യത്തിലാണ്.

എന്‍.ഐ.എയുടെ ഉന്നത ഉദ്യോഗസ്ഥര്‍ തന്നെ കുറ്റപത്രം കൊടുക്കുന്നതിനു മുന്നോടിയായി മാധ്യമങ്ങള്‍ക്ക് ഇവ ചോര്‍ത്തിനല്‍കുകയും ഇവ വലിയ വാര്‍ത്തകളാക്കി മാറ്റുകയും ചെയ്യുന്നു.

മലേഗാവ്, സംജോത എക്‌സ്പ്രസ്, അജ്മീര്‍ ദര്‍ഗ, മക്കാ മസ്ജിദ്, പൂനെ തുടങ്ങി ആര്‍.എസ്.എസ് ചെയ്തതായി വ്യക്തമായ സ്‌ഫോടനങ്ങളിലായി നൂറിലധികം പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്. പരിക്കേറ്റവര്‍ ഇതിന്റെ രണ്ടിരട്ടിയോളം വരും. ഈ സ്‌ഫോടനങ്ങളെല്ലാം ആര്‍.എസ്.എസാണ് ആസൂത്രണം ചെയ്തതെന്നും നടപ്പാക്കിയതെന്നും ആര്‍.എസ്.എസ് നേതാവ് സ്വാമി അസിമാനന്ദ കോടതിയില്‍ വ്യക്തമാക്കിയിരുന്നു. മുസ്‌ലിം 'തീവ്രവാദികളു'ടെ പിന്നാലെ പായുന്ന മലയാളത്തിലെ ചാനലുകളൊന്നും അസിമാനന്ദയുടെ വെളിപ്പെടുത്തലുകള്‍ക്ക് വലിയ പ്രാധാന്യം നല്‍കിയില്ലെന്നും ആരോപണമുണ്ട്.

ആര്‍.എസ്.എസ് ആസൂത്രണം ചെയ്ത സ്ഫോടനങ്ങളില്‍ നൂറിലധികം ആളുകള്‍ കൊല്ലപ്പെട്ടെങ്കില്‍ ആര്‍ക്കും ഒരു പരിക്കുപോലുമേല്‍ക്കാത്ത സംഭവങ്ങളാണ് കേരളത്തില്‍ എന്‍.ഐ.എ അന്വേഷിച്ചുകൊണ്ടിരിക്കുന്നത്. ഈ കേസുകളുടെ കുറ്റപത്രമാണ് വന്‍ പ്രാധാന്യത്തോടെ അവതരിപ്പിക്കുന്നതും പ്രസിദ്ധീകരിക്കുന്നതും.

ആര്‍.എസ്.എസിന്റെ ഭീകരമുഖം പുറത്തുവരുമ്പോള്‍ അവ തമസ്‌കരിച്ച് കേരളമാണു തീവ്രവാദ കേന്ദ്രമെന്നു ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനാണ് അന്വേഷണ ഉദ്യോഗസ്ഥരും മാധ്യമങ്ങളും കിണഞ്ഞു ശ്രമിക്കുന്നതെന്ന സംശയം ഇതോടെ ബലപ്പെടുകയാണ്.

ഈ സ്‌ഫോടനങ്ങളുടെയെല്ലാം പേരില്‍ ആദ്യം മുസ്‌ലിംകള്‍ അറസ്റ്റ് ചെയ്യപ്പെട്ടപ്പോള്‍ മാധ്യമങ്ങള്‍ വന്‍ പ്രാധാന്യമാണ് അവയ്ക്ക് നല്‍കിയതെന്ന കാര്യവും ശ്രദ്ധേയമാണ്.

അതേസമയം, കോഴിക്കോട് ഇരട്ട സ്‌ഫോടനവും എറണാകുളം കലക്ടറേറ്റ് സ്‌ഫോടനവുമെല്ലാം സംഘപരിവാര സൃഷ്ടിയാണോയെന്ന സംശയം പുതിയ സാഹചര്യത്തില്‍ ബലപ്പെട്ടിരിക്കുകയാണ്. കലക്ടറേറ്റ് സ്‌ഫോടനം നടന്ന ദിവസം ഓഫിസിലെ കാവല്‍ജോലിക്കാരനായിരുന്ന ആര്‍.എസ്.എസുകാരനെ പോലിസ് ചോദ്യംചെയ്തിരുന്നില്ലെന്ന് നേരത്തേ ആരോപണമുയര്‍ന്നിരുന്നു.

മുസ്‌ലിം തീവ്രവാദം എന്ന പ്രചാരണത്തിന് ആക്കംകൂട്ടാന്‍ സംഘപരിവാരം നടത്തിയതാണ് കോഴിക്കോട്ടും എറണാകുളം കലക്ടറേറ്റിലും നടന്ന സ്‌ഫോടനങ്ങള്‍ എന്നതിലേക്കാണ് പുതിയ സാഹചര്യങ്ങള്‍ വിരല്‍ചൂണ്ടുന്നത്‌

No comments: